Tuesday, January 18, 2011

എന്തുകൊണ്ട് ശബരിമല ?

[ശബരിമല ദുരന്തത്തെക്കുറിച് എല്ലാവരും ധാരാളം ബ്ലോഗ്ഗിയിട്ടുണ്ട് അതിനാല്‍ മറ്റു ചില ശബരിമല വിശേഷങ്ങള്‍ ]





"12 മുതല്‍ 24 മണിക്കൂര്‍ വരെ ഇരിക്കാന്‍ സ്ഥലമോ കുടിക്കാന്‍ വെള്ളമോ പോയിട്ട്
ഒന്ന് മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥ(ശ്വാസം കിട്ടിയാല്‍ ഫ്രീ ആയി ശ്വസിക്കാം ) ,കൂടെ പലയിടങ്ങളിലായി മൂത്രത്തിന്റെയും മലത്തിന്റെയും അഴുകിയ ഭക്ഷണത്തിന്റെയും ക്ലോറിന്റെയും ചേര്‍ന്ന 'സുഗന്ധം', തിക്കിയും തിരക്കിയും മുന്നോട്ടു പതുക്കെ നീങ്ങാം ഇടയ്ക്കിടക്ക് വഴിമുടക്കികളായി വടമോ, ചങ്ങലയോ കുറുകെ കെട്ടിയിട്ടുണ്ടാകും നിശ്ചിത ഇടവേളകളില്‍ ഈ ബന്ധനം പോലിസ് ഏമാന്മാര്‍ അഴിച്ച്മാറ്റും പിന്നെ വരുന്നത് ഒരു തള്ളാണ്  അതില്‍ ചിലപ്പോള്‍ സര്‍വ അസ്ഥികളും ഒടിഞ്ഞു  നുറുങ്ങാം, തട്ടി വീണാല്‍ മുകളിലൂടെ നൂറുകണക്കിന് ജനങ്ങള്‍ ചവിട്ടി അരക്കാം ,അവിടെ കിടന്നു വിളിച്ചു കൂവിയാലും കേള്‍ക്കാന്‍ ആരും ഉണ്ടാവില്ല ."

           വിവരണം കേട്ടിട്ട് കൂട്ടമായി കൊല്ലാന്‍ കൊണ്ടുപോകുന്ന പോത്തുകലെക്കുരിച്ചാണ് എന്ന് കരുതിയെങ്കില്‍ തെറ്റി .ശബരിമാലയെന്ന കേരളസര്‍ക്കാരിന്റെ കറവപശുവായ ശബരിമല ക്ഷേത്രത്തിലെ ഭക്തര്‍ നേരിടുന്ന  സുന്ദരമായ അനുഭവങ്ങളാണിത്.
പരിമിതികള്‍ വളരെ ഏറെയുണ്ട് എന്നതിനെ മറക്കുന്നില്ല ,അര്‍ത്ഥ ശൂന്യമായി ആരെയും പഴിചാരുന്നുമില്ല എന്നാലും ശബരിമലയില്‍ നാം ഓരോ വര്‍ഷവും ചെയ്യുന്നത് കടുത്ത മനുഷ്യാവകാശ ലങ്ഘനം ആണെന്നതില്‍ സംശയം ഇല്ല .ഓരോ വര്‍ഷവും കോടികള്‍ ലാഭം കൊയ്യുന്ന ശബരിമലയില്‍
അടിസ്ഥാന സൌകര്യങ്ങള്‍  പോലും ഇല്ല എന്നത് ഒരു വട്ടം എങ്കിലും ശബരിമലയില്‍ പോയവര്‍ക്ക് വ്യക്തമാണ് .അടിസ്ഥാന സൗകര്യം എന്ന് പറഞ്ഞാല്‍ കാട് വെട്ടി തെളിച്ചു അവിടെ 3 സ്റ്റാര്‍ ബാറും ,റിസോര്‍ട്ടും ഹേലിപാഡും വേണം എന്നല്ല ,അവിടെ പോകുന്ന അയ്യപ്പന്മാര്‍ക്ക് നേരാംവണ്ണം 'വെളിക്കിരിക്കാന്‍' സൗകര്യം എങ്കിലും ചെയ്തുകൊടുക്കണം
"പമ്പയില്‍ ഒഴിച്ചാല്‍ പിന്നെ സന്നിധാനത് " എന്ന മട്ടിലുള്ള സൌകര്യങ്ങളാണ് ഇപ്പോള്‍ ഉള്ളത് . പമ്പ മുതല്‍ സന്നിധാനം വരെ സര്‍വ മരത്തിലും ആണിയടിച്ചു "അയ്യപ്പന്‍റെ പൂങ്കാവനം വൃത്തിയായി സൂക്ഷിക്കൂ" എന്നെഴുതിയ  പലക കേട്ടിത്തൂക്കിയത് കൊണ്ടൊന്നും പൂങ്കാവനം വൃത്തിയാവില്ല .കോടിക്കണക്കിനു ജനം വരുന്ന ഈ വഴിയില്‍ താത്കാലികമായെങ്കിലും ബാത്ത്റൂം-ടോയലെറ്റ്‌  സൌകര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാകണം ."പ്ലാസ്റിക് ഭീകരനാണ് " എന്ന് കിടന്നു കാരിയിട്ടും ഫലമില്ല കുറഞ്ഞ പക്ഷം കാനന പാതയിലെങ്കിലും പ്ലാസ്റിക് കുപ്പികളുടെ നിരോധനം നടപ്പാക്കണം (റീ സൈക്കിളബില്‍ ആയാലും അതും വനഭൂമിയില്‍ മാലിന്യം നിറയ്ക്കും ) അയ്യപ്പന്മാര്‍ക്ക് എപ്പോളും കുടിവെള്ളം ലഭ്യമാകണം .

                 മകര ജ്യോതി തട്ടിപ്പായാലും വെട്ടിപ്പായാലും അത് കാണുന്നവര്‍ അതിനെ അയ്യപ്പന്‍റെ പ്രതീകമായി കാണുന്നു , അള്ളാഹു അല്ലാതെ മറ്റു ദൈവങ്ങളെ അംഗീകരിക്കില്ലെന്നും ,മുഹമ്മദിനുശേഷം പ്രവാചകന്‍മാര്‍ ഉണ്ടാവില്ലെന്നും  (അയ്യപ്പന്‍ ദൈവമോ ,പ്രവാചകനോ അല്ല എന്ന് ചുരുക്കം )5 നേരം ഉച്ചത്തില്‍ വിളിച്ചു പറയുന്ന പള്ളിയില്‍ ,അയ്യപ്പനെ  തൊഴുന്ന അതേ ഭക്തിയോടെ തന്നെ വാവര്‍ എന്ന അയ്യപ്പ സ്നേഹിതനെ വണങ്ങുന്ന ഭക്തന്‍ അതിന്റെ ചരിത്രമോ ഉദ്ദേശശുദ്ധിയെയോ ചിന്തിക്കുന്നില്ല അതിനെ മതസൌഹാര്‍ദ്ദമായി വാഴ്തുന്നവര്‍ മകര ജ്യോതിയെക്കുരിച്ച്ചു പരിഭ്രാന്തര്‍ ആകുന്നതിലെ യുക്തി മനസ്സിലാകുന്നില്ല .വിശ്വാസങ്ങള്‍ എല്ലാം അന്ധം തന്നെയാണ് അത് യേശു കന്യകാപുത്രന്‍ ആണെന്ന് പറയുന്നതായാലും  ,മുഹമ്മദിന് ദൈവം വെളിപാട് കൊടുത്തു എന്ന് പറയുന്നതായാലും അഴിക്കോട് മാഷ്‌ 'ബുദ്ധി'ജീവി ആണെന്ന് പറയുന്നതായാലും . എന്നാല്‍ ഒരുവന്റെ വിശ്വാസം അവനു സന്തോഷം കൊടുക്കുകയും മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാതിരിക്കുകയും ചെയ്‌താല്‍ അതിനെ നിന്ദിക്കേണ്ട ആവശ്യം എന്താണ് ?
അയ്യപ്പന്‍ ചരിത്ര പുരുഷന്‍ ആയാലും അല്ലെങ്കിലും, മകരജ്യോതി കള്ളത്തീ ആയാലും കാട്ടുതീ ആയാലും അത് കാണാന്‍ എത്തുന്നവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്
വാവര്‍ മസ്ജിത് എരുമേലി
       ഈശ്വരന്‍ ഉണ്ട് എന്നത് യുക്തിരഹിതം ആണെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടായിരിക്കാം , ദൈവത്തെ വിഗ്രഹങ്ങളിലൂടെ ആരാധിക്കുന്നത് തെറ്റെന്നു വിശ്വസിക്കുന്നവരുണ്ടാകം എന്നാല്‍ ശബരിമലയില്‍ വര്‍ഷാവര്‍ഷം വന്നു പോകുന്നത് ഇന്നാട്ടിലെ പൌരന്മാരും സര്‍വോപരി മനുഷ്യരും ആണെന്നത് മറക്കാതിരിക്കുക

Tuesday, January 11, 2011

അസ്തമയമില്ലാത്ത മഹാസൂര്യന്‍

ആയിരത്താണ്ടുകളുടെ അടിമത്തം ഭാരതത്തിനും അവളുടെ പുത്രന്മാര്‍ക്കും സമ്മാനിച്ച അലസതയും ആത്മവിശ്വാസമില്ലായ്മയും തട്ടി ദൂരെയെറിഞ്ഞുകൊണ്ട് ആ കാഷായ വസ്ത്രധാരി ഗര്‍ജിച്ചു "ഉത്തിഷ്ട്ടത ജാഗ്രത പ്രാപ്യവരാന്‍ നിബോധത "
പൌരസ്ത്യമായതിനെ ഒക്കെയും  നിന്നിക്കുകയും പാശ്ചാത്യമായതോക്കെയും അന്ധമായി അനുകരിക്കുകയും ചെയ്തിരുന്ന ഇരുളടഞ്ഞ ആ ഭൂതകാലത്ത് ഉജ്വല പ്രഭാതൂകി ആ യുവ സന്യാസി സ്വാഭിമാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഭാരതീയ യുവത്വത്തിനു നല്‍കി .
പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഭാരത സംസ്കാരത്തെ കുറിച്ച് അറിവും ആദരവും വളര്‍ത്തി ലോക മതങ്ങളുടെ മാതാവായ സനാതന ധര്‍മത്തിന്റെ മഹത്തായ സന്ദേശം സര്‍വ ദേശങ്ങളിലും മുഴക്കി , അന്ധ വിശ്വാസങ്ങളുടെയും  അത്യാചാര - അനാചാരങ്ങളുടെ പടുകുഴിയില്‍ നിന്നും ഹൈന്ദവ ജനതയെ ഉദ്ധരിച്ച് ഒരു പുതുവെളിച്ചം  പരത്തിയ ആ കര്‍മ യോഗി യുടെ നാമം കേള്‍ക്കുന്ന മാത്രയില്‍ തന്നെ ഭാരതത്തിലെ ഓരോ മണല്‍ത്തരിയും ആലസ്യം വെടിയുന്നു .

മഹാദേവ വരപ്രസാദം കൊണ്ട് വിശ്വനാഥ് ദത്തക്കും, ഭുവനേശ്വരി ദേവിയുടെയും പുത്രനായി 1863 ഒരു മകര സംക്രാന്തി ദിന ത്തിലെ തണുത്ത  പ്രഭാതത്തില്‍ ഉദിച്ചുയര്‍ന്ന  ആ മഹാസൂര്യന്‍ ഉറങ്ങിക്കിടന്ന ഭാരതീയരെ തട്ടിയുണര്‍ത്തി  . യാതൊന്നിനെയും ഭയക്കാത്ത ,സത്യത്തിനുവേണ്ടി  സര്‍വവും ത്യജിക്കുന്ന, ഗുരുഭകതിയുടെയും ത്യാഗത്തിന്റെയും, ഉത്തമവും അനുകരണീയവുമായ ഉദാത്ത മാതൃകയായിരുന്നു സ്വാമി വിവേകാനന്ദന്‍ ,
അലസതയല്ല കര്‍മകുശലതയാണ് ആധ്യാത്മികതയെന്നു ലോകത്തിനു തന്റെ പ്രവത്തനങ്ങളിലൂടെ ആണ് നിമിഷം തെളിയിച്ചു കൊണ്ടേയിരുന്നു .
യുവത്വം എങ്ങിനെ വിനിയോഗിക്കണം എന്നും യുവാക്കള്‍ എങ്ങിനെ ആയിരിക്കണം എന്നും സ്വാമികള്‍ക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു
വിശക്കുന്നവന്റെ വിശപ്പകറ്റാന്‍ കഴിയുന്നതിലും വലിയ ഈശ്വരാരാധന ഇല്ലെന്നു പറഞ്ഞ സ്വാമികള്‍ "മാനവ സേവ മാധവ സേവ " എന്ന് ഉത്ബോധിപ്പിച്ച്ചു .

ഇന്നും അവിടുത്തെ വാക്കുകള്‍ക്കു അനുനിമിഷം പ്രസക്തി വര്‍ത്ധിച്ച്ചുകൊണ്ടിരിക്കുന്നു ,ഇന്നിതാ വീണും ഒരു വിവേകാനന്ദ ജയന്തി വന്നണഞ്ഞിരിക്കുന്നു,

നമുക്ക്
സ്മരിക്കാം ആ മഹാത്ഭുതത്തെ

പകര്‍ത്താം സ്വജീവിതത്തിലാ വാക്കുകള്‍

മുറുകെ പിടിക്കാം ആ മൂല്യങ്ങളെ

നമ്മുടെ കര്‍ണ്ണപുടങ്ങളില്‍ അദ്ദേഹത്തിന്റെ ആ മഹാ വൈഖരി സദാ മുഴങ്ങട്ടെ

"എഴുന്നേൽക്കൂ, പ്രവർത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ."

"ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധിത"

Thursday, January 6, 2011

ഒമറിന്റെ പിറുപിറുക്കലുകള്‍


സ്വന്തം ഭുമിയില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയിലേക്ക് ഭാരതം എത്തിചേര്‍ന്നിരിക്കുന്നു .
സര്‍വ മതസമഭാവന യുടെയും,അമ്തെതരത്വത്തിന്റെയും ശാന്തി ഗീതങ്ങള്‍ മുഴങ്ങുന്ന ഈ നാട്ടില്‍ അതിന്റെ ദേശീയ പതാക ഉയര്‍ത്താന്‍ സാധിക്കാതെ വന്നിരിക്കുന്നു ,
കാശ്മീര്‍  ഭാരത പതാകയെ വെറുക്കുന്നതെന്തേ  ?
ത്യാഗം ,ശാന്തി ,സമൃദ്ധി മുതലായ മഹത്തായ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന ത്രിവര്‍ണ പതാകയോട് കാശ്മീരിലെ ഒരു വിഭാഗം ജനങ്ങള്‍ക്ക്‌ എന്താണ് ഇത്ര വിരോധം ?
രാഷ്ട്രത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ അടിച്ചമര്‍ത്തേണ്ട    ഭരണത്തലവന്മാര്‍ , അത്തരം വിഘടന വാദികള്‍ക്ക് ഓശാന പാടുന്നത് ഏത് വികാരത്തിന്റെ പേരിലാണ് ഭയത്തിന്റെയോ ? ,അതോ 'ഞമ്മന്റെ ആള്‍ ' എന്ന സ്നേഹം കൊണ്ടോ ?
        
              B.J.P പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മാന്യ മുഖ്യന്‍ ഒമര്‍ അബ്ദുള്ള പറയുന്നത് , അതിനീ B.J.P  ക്കാര് അവിടെ ഉയര്‍ത്താന്‍ പോണത് കാവി ക്കൊടിയോന്നുമാല്ലല്ലോ !!   ഇന്ത്യന്‍ ഭരണഘടനാപ്രകാരം അധികാരമേറ്റ മുഖ്യമന്ത്രി കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കാണുന്നില്ല എന്നാണോ ?
ഒമര്‍ അബ്ദുള്ളക്കു 'ചോറ് ഇവിയും കൂറ്  അവിടയും 'എന്നങ്ങാനും ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാന്‍ സാധിക്കുമോ ? ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്റെ പ്രതീകമാണ്‌ അതിന്റെ പതാക . അത് ആ രാജ്യത്തില്‍ ഉയര്ത്തരുത് എന്ന് പറയുന്നത് കടുത്ത രാജ്യദ്രോഹക്കുറ്റം തന്നെയാണ് .
-ഒമര്‍ അബ്ദുള്ള

കാശ്മീരിലും ,നാഗ ലാന്റിലും ഒക്കെ ഭാരതത്തിന്റെ ദേശീയചിഹ്നങ്ങള്‍  അപമാനിക്കപെടുമ്പോള്‍ ഇവിടെ പ്രതികരിക്കാത്ത്തവര്‍ , പാലസ്തീനിന്റെ പരമാധികാരത്തിന്മേലുള്ള  ഇസ്രായേല്‍ കാന്നുകയറ്റത്തെയും, അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തെയും ഓര്‍ത്തു കണ്ണീര്‍ പൊഴിക്കുന്നു  
 
   തുമ്പ് : ഭൂരിപക്ഷവര്‍ഗീയവാദം ആണ് ഇന്ത്യ നേരിടുന്നെതെന്നു പറഞ്ഞ രാഹുല്‍ഗാന്ധിയോട്  ഒരു ചോദ്യം :
ഏതെങ്കിലും ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത്  ദേശിയ ചിഹ്നങ്ങള്‍ ഇത്തരുണത്തില്‍ അപമാനിക്കപ്പെട്ടിട്ടുണ്ടോ ?

Monday, January 3, 2011

സമദൂര പണിക്കര്‍

മന്നം ജയന്തിയോടനുബന്ധിച്ച് നാരായണ പണിയ്ക്കര്‍ നടത്തിയ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ സമാജ സ്നേഹം വ്യക്തമാക്കുന്നതത്രേ !, ഇടതന്റെയും വലതന്റെയും തെറ്റായ നയങ്ങള്‍ പുനഃപരിശോധിച്ചില്ലെങ്കില്‍ സമദൂര സിദ്ധന്തത്തെക്കുറിച്ച് പുനര്‍വിചന്തനം നടത്തും എന്നാണു കാരണവര്‍ വീര വാദം മുഴക്കിയത് .
ഇത് കേട്ട് ചിരിക്കാതിരിക്കാന്‍ 'അരൂപി'ക്ക് കഴിഞ്ഞില്ല , ദയവായി പണിക്കര്‍ ചേട്ടന്‍ ക്ഷമിക്കണം ,

       എല്ലാ തിരഞ്ഞെടുപ്പിന് മുന്‍പും ഇതുപോലുള്ള ഭീഷണികള്‍ മുഴക്കാറുള്ളതാണല്ലോ എന്നിട്ട് ഇത് വരെ ആപ്പറഞ്ഞ സമദൂരം ചേട്ടന്‍ കൈവിട്ടില്ലല്ലോ ?, അതുപിന്നെ ഇതൊക്കെ പറയാം എന്നല്ലാതെ പ്രവര്‍ത്തിക്കാന്‍ പറ്റുമോ ,ചേട്ടന്  എല്ലാത്തിനും അതിന്റെതായ രീതിയുണ്ട് .
 പ്രതി വര്ഷം ഏറ്റവും കൂടുതല്‍ തവണ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന ചെയ്ത മുന്നണിയെ നോക്കി ജയിപ്പിക്കണം അത്  കഴിഞ്ഞാല്‍ ,പിന്നേം 'സമദൂര' വിടുവായത്തം പറഞ്ഞു പെരുന്നയില്‍ കഴിയാം
ഇടയ്ക്കിടയ്ക്ക് സൗകര്യം പോലെ ഭൂരിപക്ഷം കഷ്ടപ്പെടുന്നു എന്നോ ,സര്‍ക്കാര്‍ ന്യുന പക്ഷ പ്രീണനം നടത്തുന്നു എന്നോ ,ഹിന്ദു ഐക്ക്യം തകര്‍ത്തത് തങ്ങളല്ലന്നും ഒക്കെ തോന്നുമ്പോളൊക്കെ  വിളിച്ചു കൂവാം ,ഇടയ്ക്കിടക്ക് നാടിന്റെ പലഭാഗങ്ങളില്‍ സാമുദായികാചാര്യന്റെ പ്രതിമ അനാശ്ചാതനം ചെയ്യാന്‍ പോകാം , യാത്രച്ചിലവും ഭക്ഷണവും കരയോഗക്കാര്‍ തരും ,പിന്നെ ഓരോരോ പാര്‍ട്ടിക്കാരെ പെരുന്നയില്‍ വിളിച്ചു നല്ല തറവാടന്‍ കറികളൊക്കെ കൊടുത്തു സല്ക്കരിക്കാം .പിന്നെയും അറിയപ്പെടാത്ത പല മെച്ചങ്ങളും ഈ 'സമദൂരം ' കാരണം വന്നു ചേരും ഇതൊക്കെ തരുന്ന ഈ സിദ്ധാന്തത്തെ മറന്നു   വയസാന്‍ കാലത്ത് റിസ്ക്‌ എടുക്കണോ ?

തുമ്പ് : പെരുന്നയില്‍ നിന്നും തിരുവനന്തപുരത്തെക്കുള്ള ദൂരവും
              തിരിച്ചുള്ള  ദൂരവും സമമാണോ ?