Saturday, February 12, 2011

പ്രണയദിനം






 അങ്ങിനെ മറ്റൊരു ഫെബ്രുവരി 14 ഉം കൂടി കടന്നു വന്നു ,പൂവാലന്‍മാര്‍ക്കും പൂവാലി(?) മാര്‍ക്കും ഒരുദിനം ,പ്രണയത്തിനായ് പ്രാണന്‍ നല്‍കിയ അനശ്വര പ്രണയിതാക്കളുടെ പേരില്‍ നാം വീണ്ടും പ്രണയദിനം ആഘോഷിക്കുന്നു .നഷ്ടസ്വപ്നങ്ങള്‍ സമ്മാനിച്ച കാളരാത്രികളില്‍ വിധിയെ  പഴിച്ചുകൊണ്ട് നഷ്ടപ്രണയത്തിന്റെ ദുഃഖം പേറി കഴിഞ്ഞവര്‍ക്ക് വീണ്ടും ഒരവസരം .പ്രണയമെന്തെന്നു  അറിയാത്തവര്‍ക്കായി   ഹൃദയ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്ന ദിനം പ്രണയത്തില്‍ ജീവിക്കുന്ന്നവര്‍ക്ക് അതിന്റെ 'ചൂടും ചൂരും ' ആസ്വദിക്കാന്‍ ഒരു ദിനം .ഹോട്ടലുകളിലും , പാര്‍ക്കുകളിലെ കുറ്റിക്കാടുകളിലും ഇന്റര്‍നെറ്റ്‌ കഫെകളിലും ,നഗരത്തിലെ  ഏകാന്തമായ കോണുകളിലും, വിദ്യാലയങ്ങളിലെ ഒഴിഞ്ഞ മുറികളിലും അങ്ങിനെ  എവിടയോക്കയോ ഒളിച്ചു വച്ച  ക്യാമറകള്‍ ഒപ്പിയെടുക്കുന്ന ദ്രിശ്യങ്ങള്‍ക്കായി ,അതില്‍ മെനഞ്ഞെടുക്കുന്ന കഥകള്‍ക്കായി, കാത്തിരിക്കുന്ന ചില - 'വാലന്‍'മാരുടെ ദിനം
         ഓരോ പ്രണയ ദിനവും കയ്യില്‍ 'ചിക്കിളി' കുറവുള്ള ദരിദ്രവാസി കാമുകന്മാര്‍ക്ക്  ഒരു ഭയപ്പെടുത്തുന്ന ഓര്‍മയാണ് . പഴയകാല  പ്രണയത്തിന്റെ ഓര്‍മകള്‍ക്ക്  നിറം പകര്‍ന്നിരുന്നത് ആകാശം കാണാതെ പുസ്തകത്താളിനിടയില്‍ ഒളിച്ചിരുന്ന മയില്‍പീലിത്തുണ്ടുകളും  ,ചിരിച്ചുടഞ്ഞ വളപ്പൊട്ടുകളും ,പളുങ്കുപാത്രത്തില്‍ ആരുംകാണാതെ കരുതിവച്ച്ച മഞ്ചാടികുരുക്കളും ആയിരുന്നെങ്കില്‍ ഇന്നാസ്ഥാനം കയ്യടക്കിയിരിക്കുന്നത് പ്രണയദിന സമ്മാനമെന്ന ബ്രാന്റില്‍  കമ്പോളങ്ങളില്‍ നിറഞ്ഞാടുന്ന മറ്റു പലതുമാണ് .അതില്‍ ആശംസാ കാര്‍ഡുകളും ചോക്ലേറ്റുകളും മുതല്‍ അങ്ങോട്ട്‌ എന്തുമാകാം
  എന്നാല്‍ പ്രണയദിനത്ത്തിനു ഒരു ശാസ്ത്രമുണ്ട് .ഓരോ കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രണയദിനവുമായി ബന്ധിപ്പിക്കുന്ന ശാസ്ത്രം.അടിവസ്ത്രങ്ങള്‍ മുതല്‍ അംബരചുമ്പികളായ ഫ്ലാറ്റുകള്‍ വരെ പ്രണയദിനത്തില്‍ വിറ്റഴിക്ക പെടുന്നതും ,ഇന്റര്‍നെറ്റ്‌ കഫെകളും, ഹോട്ടലുകളും വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സൌകര്യങ്ങള്‍ നല്‍കുന്നതും,മൊബൈല്‍ കമ്പനികള്‍ SMS ലൂടെയും MMS ലൂടെയും കോടികള്‍ കൊയ്യുന്നതും
മെഡിക്കല്‍ സ്റോറുകള്‍ 'കരുതല്‍' നടപടിക്കുള്ള വസ്തുവഹകള്‍  വന്‍തോതില്‍ വിറ്റുകൂട്ടുന്നതും ഈ ശാസ്ത്ര ത്തിന്റെ വിജയമാണ്
   അമ്മദിനം ,അച്ചന്‍ദിനം,വനിതാ ദിനം തുടങ്ങി എന്ത്തിനും ഏതിനും ദിനമുള്ള ഈ നാട്ടില്‍ ഇതൊക്കെ ഏറ്റവുമധികം ആഘോഷിക്കുന്നത് നമ്മുടെ ചാനലുകള്‍ തന്നെ അവര്‍ ഈ വാലന്റൈന്‍സ് ഡേയും പൂര്‍വാധികം ഭംഗിയായ്‌ ആഘോഷിക്കും ,കരിഞ്ഞ ഉള്ളിവടപോലെ തലമുടിയും കാണേണ്ടത്  കാണേണ്ടതുപോലെ  കാണിക്കുന്ന വത്രധാരണവും ഒറ്റനോട്ടത്തില്‍ അറപ്പുതോന്നുന്ന ആംഗ്യങ്ങളും, കേട്ടാല്‍ മനസ്സിലാവാത്ത മലയാളവും, ഇത്തിരിതോലിക്കട്ടിയും ഉള്ള ഒരു പെണ്ണും ,അവിടെയും ഇവിടെയും അല്പാല്പം രോമം തിങ്ങിയ ബോറന്‍ മോന്തയും(ബോബനും മോളിയിലെ ഹിപ്പിയെപ്പോലെ ) അടിവസ്ത്രത്ത്തിന്റെ ബ്രാന്റ് കാണിക്കുന്ന മേല്‍വസ്ത്രങ്ങളും കുത്താന്‍ പറ്റിയ ഇടമോക്കെ കുത്തി തൂക്കിയ കമ്മലും  ,ഇക്കിളിയാക്കിയാല്‍ പോലും ചിരി വരാത്ത കൊറേ ചളി തമാശകളും കയ്യിലുള്ള ഒരു പയ്യനും ഉണ്ടെങ്കില്‍ പ്രണയദിനത്തില്‍  ചാനലുകള്‍ക്ക് കുശാല്‍. ,പിന്നെ കാമുകീ കാമുകന്മാര്‍ക്കു പാട്ടുകള്‍ ഡഡിക്കേററ് ചെയ്യാം ,പക്ഷെ ചില ചോദ്യങ്ങള്‍ ചോദിക്കുമെന്ന് മാത്രം (അയ്യോ ..............)
     
ആദ്യമായി കണ്ടത് എന്നാണു?,എവിടെ വച്ചാണ് ?,
      ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ എന്താണ് ? ഇഷ്ടപ്പെടാത്തത് എന്താണ് ?
      ആദ്യമായ് സമ്മാനിച്ചത്‌ എന്ത്  ?
       ആദ്യമായ് തൊട്ടതു എപ്പോള്‍  ?
       *
       *
ചോദ്യങ്ങള്‍ ഇങ്ങനെ നീളുമ്പോള്‍ യുഗ്മഗാനം ഡഡിക്കേററ് ചെയ്യാന്‍ വിളിച്ചവര്‍ വിരഹഗാനം  ഡഡിക്കേററ് ചെയ്യ്തു വിടപറയും ,എന്നാലും ചാനലുകള്‍ ക്ക് കുശാല്‍ തന്നെ .

            പീഡനവും വാണിഭവും തൊഴിലാക്കിയവര്‍ക്കും ,പ്രണയത്തോലണിഞ്ഞ    ലവ് ജിഹാദികള്‍ക്കും,ഇതൊരു സുവര്‍ണ ദിനം തന്നെയാണ് പ്രണയത്തിന്റെ തഴുകലില്‍ ജീവിതം തന്നെ നഷ്ടപ്പെട്ടവര്‍ ഒട്ടും കുറവല്ലാത്ത ഈ  നാട്ടില്‍ അവര്‍ക്കായി ഒരു ദിനം തന്നെ വേണമെന്നും അഭിപ്രായം ഉണ്ട് .

അന്ധമായ പരസ്പര സ്നേഹത്തില്‍ നിന്നും പരസ്പര ഉപഭോഗത്ത്തിലേക്ക് പ്രണയം അധപ്പതിക്കുമ്പോള്‍ പ്രണയദിനവും മറ്റുകൊപ്രായങ്ങളും അര്‍ത്ഥവത്തായി തോന്നപ്പെടുന്നു
പ്രണയിക്കാന്‍ ഒരു ദിനം എന്ന്  പറയുന്നത് നദിക്കു ഒഴുകാനും, മനുഷ്യന് ശ്വസിക്കാനും ഒരു ദിനം എന്നതുപോലെ വിഡ്ഢിത്തമാണ് , ഫെബ്രുവരി 14 ഉണ്ടാകുന്ന ഒരു അത്യപൂര്‍വ ഭാവം അല്ല പ്രണയം അത് ഒരു നദി  പോലെ അനസ്യൂതം ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സുന്ദരമായ അനുഭവമാണ് .അതിനൊരു ദിനത്തിന്റെയോ അതിലൂന്നിയ അല്പത്ത പരമായ ആഘോഷങ്ങളുടെയോ ആവശ്യമില്ല എന്ന് മാത്രമല്ല അത് പ്രേമമെന്ന മനോഹരമായ വികാരത്തിന്റെ മനോഹാരിതയെ തച്ച്ച്ചുടയ്ക്കുന്നതുമാണ്‌.
തുമ്പ് : തെരഞ്ഞെടുപ്പൊക്കെ വരാറായില്ലേ   ഇരുമുന്നണികളും കൂടിയലോചിച്ച്  ഈ പ്രണയദിനം സ്ഫോടന -ബസ്കത്തിക്കല്‍പ്രതികളായ ഭാര്യാഭാര്ത്താക്കാന്‍ മാരുടെ പേരില്‍ ആഘോഷിച്ചാല്‍ കുറച്ച്  വോട്ട് കൂടുതല്‍ പിടിക്കാം