Monday, June 13, 2011

കോമാളികള്‍

  ഏകാധിപത്യവും സ്വാര്‍ഥതയും കൈമുതലായവര്‍ക്കെതിരെ സമാധാനത്തിന്റെയും അഹിംസയുടെയും ഭാഷ മനസ്സിലാകാന്‍ ബുദ്ധിമുട്ടാണെന്ന് ബാബാ രാംദേവിന്റെ പാളം തെറ്റിയ സത്യാഗ്രഹം വീണ്ടും നമ്മെ പഠിപ്പിച്ചു. 7 ദിവസങ്ങള്‍ അല്ല 70 ദിവസങ്ങള്‍ കഴിഞ്ഞാലും ഒരുപക്ഷെ  ബാബയും കൂടരും മരണം വരിച്ച്ചിരുന്നെങ്കില്‍ പോലും സര്‍ക്കാരിന് പറയാന്‍ ഒട്ടനവധി കാരണങ്ങള്‍ ഉണ്ടാകുമായിരുന്നു.
ആടിനെ പട്ടിയാക്കാന്‍ വിരുതുള്ള പത്ര മാധ്യമങ്ങള്‍ നിയമ വിരുദ്ധമായി സ്വിസ്സ് ബാങ്കില്‍ കിടക്കുന്ന 400 ലക്ഷം കൊടിയെ തമസ്കരിച്ചതും നിയമവിധേയമായ രാംദേവിന്റെ ട്രസ്റ്റിന്റെ  സ്വത്തിനു പിറകെ പോയത് വിസ്മയകരം ആയിരുന്നു

പാതിരാത്രിയില്‍ സമരപ്പന്തലില്‍ കേറി പോലിസ് ജാലിയന്‍ വാലാബാഗ്‌ കളിച്ചതും,കോണ്‍ഗ്രസ്സുകാര്‍ അമര്ത്തി മൂളാനും, മുള്ളാനും  പോലും അനുമതി വാങ്ങേണ്ട മേഡം ഇതൊന്നും അറിഞ്ഞില്ലെന്നു പറഞ്ഞു കൈ കഴുകിയതും (?),കബില്‍ സിബലിന്റെ കിലിക്കിക്കുത്തും,ദിഗ്വിജയന്റെ തോറ്റം പാട്ടും ഒന്നും വെറുതെയായില്ല .
ജനഹൃദയങ്ങളില്‍ ബാബാ രാംദേവ് എന്ന സംന്യാസിയെ വെറും കോമാളിയാക്കി മാറ്റാന്‍ UPA സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും വെറും ഏഴു ദിവസങ്ങള്‍ കൊണ്ട് കഴിഞ്ഞു .
ബാബാ രാംടെവിന്ട ആവശ്യങ്ങളില്‍ അപ്രായോഗികമായ ആവശ്യങ്ങള്‍ ഉണ്ടായിരുന്നു എന്നത് ശരിതന്നെയാണ് (മഹാത്മാ ഗാന്ധിയുടെ പോലും പല അഭിപ്രായങ്ങളും അപ്രായോഗികം ആയിരുന്നു എന്നുള്ളത് വസ്തുതയാണ് )  എന്നാല്‍ പ്രധാന ആവശ്യം അത്യാവശ്യമായി ചെയ്യേണ്ടുന്ന കാര്യമാനെന്നതില്‍ ആര്‍ക്കും തന്നെ രണ്ടഭിപ്രായം ഇല്ല.
ആ ആവശ്യങ്ങള്‍ ആരുടെയൊക്കെ സ്ഥാനം ഇളക്കും എന്നുള്ളത് ഇന്ന് ഏറെക്കുറെ വ്യക്തമായിരിക്കുന്നു.
ഇതില്‍ നിന്നും നാം പഠിക്കേണ്ട പാഠങ്ങള്‍ പലതാണ്
അഴിമതിക്കും,കള്ളപ്പണത്തിനും എതിരെ പ്രസംഗിക്കുന്നതില്‍ കുഴപ്പമൊന്നും ഇല്ല, എന്നാല്‍ അതിനെതിരെ നടപടിക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ഉണ്ടായാല്‍
വാദിയെ പ്രതിയാക്കി മാറ്റാന്‍ കെല്‍പ്പുള്ള അധികാര-മാധ്യമ ശ്രിംഖല സര്‍ക്കാരിനുണ്ട് .
വിദേശ രാജ്യത്തിന്റെ അധിപനായ പോപ്പിനാല്‍ നിയന്ത്രിക്കപ്പെടുന്ന കത്തോലിക്കാ സഭക്കും,മത പരിവര്‍ത്തനം മുതല്‍ നാഗാലാന്റ് അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടന പ്രവര്‍ത്തനങ്ങള്‍ വരെ ആസൂത്രണം ചെയ്യാന്‍ കോടികള്‍ ചിലവഴിക്കുന്ന  മറ്റു പല  ക്രൈസ്തവ സഭകള്‍ക്കും, വിഘടനവാദത്തെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന മതപാഠശാലകള്‍  കെട്ടിപ്പൊക്കാനും, നാനാ തരത്തിലുള്ള ജിഹാടുകള്‍ നടത്താനും പണം ഒഴുക്കുന്ന മുസ്ലീം തീവ്രവാദ സംഘടനകള്‍ക്കും  എത്ര കോടിയുടെ ആസ്തിയായാലും ചോദിക്കാനോ അലക്കണോ ആരും വരില്ല .
എന്നാല്‍ ഭാരതീയ  സംസ്കാരം പ്രചരിപ്പിക്കാനോ സേവനം ചെയ്യാനോ ഏതെങ്കിലും സംന്യാസിയോ സംഘടനയോ പണം നിയമാനുസൃതമായിത്തന്നെ സമ്പാദിച്ച്ചാലും,ചിലവഴിച്ചാലും  അത് തെറ്റ്.
അഴിമതിക്കും എതിരെ സംസാരിക്കുമ്പോള്‍ നിങ്ങള്‍ സമരം ചെയ്യുന്നത് കേവലം കോണ്‍ഗ്രസ് എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയോടല്ല ഈ രാഷ്ട്രത്തിലെ രാഷ്ട്രീയ മാധ്യമ ശ്രിംഖല യോട് മുഴുവന്‍  ആണ്.
"ഞങ്ങള്‍ക്കൊപ്പം നില്‍ക്കും എന്നൊരു നേരിയ സാധ്യതയെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ വിമാനം ഇറങ്ങുമ്പോള്‍ കാലുകഴുകിച്ച്ച് ആനയിക്കാന്‍ ഞങ്ങളുടെ മന്ത്രിമാര്‍ വരും നക്ഷത്ര ഹോട്ടലില്‍ ചര്‍ച്ചക്ക് ക്ഷണിക്കും വഴങ്ങിയില്ലെങ്കില്‍ ഭീഷണി,അവഹേളനം,മര്‍ദ്ദനം നിങ്ങള്‍ പിന്നെ ഈ രാജ്യത്ത് വെറും ഒരു കോമാളി മാത്രം"
വാല്‍:ഹസാരെ സുക്ഷിക്കുക

Monday, June 6, 2011

കുടുംബ പാര്‍ട്ടിയുടെ വെപ്രാള ലീലകള്‍

    രാം ലീലാ മൈതാനത്ത് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ ഉണ്ടായ സംഭവങ്ങള്‍ ആശ്ചര്യകരമായിരുന്നു മൈതാനിയില്‍ സമാധാന പൂര്‍വ്വം നടത്തിയ സത്യാഗ്രഹത്തിന്റെ ഇടവേളയില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തെ തല്ലിച്ചതച്ചുകൊണ്ട് കോണ്‍ഗ്രസ്‌  പാര്‍ട്ടി  ഒരിക്കല്‍ക്കൂടി തങ്ങളുടെ തനിനിറം പ്രകടിപ്പിച്ചിരിക്കുന്നു. എന്താണ് കൊണ്ഗ്രെസ്സിനെ ഇത്ര വെറിളി  പിടിപ്പിക്കാന്‍ പാകത്തിന് രാംലീലാ മൈതാനത്ത്   സംഭവിച്ചത് ?

രാജ്യത്തെ പല ഗ്രാമങ്ങളും അടിസ്ഥാന സൌകര്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ അനധികൃതമായി സ്വിസ്സ് ബാങ്കില്‍ കിടക്കുന്ന നാനൂറു ലക്ഷം കോടി രൂപ തിരിച്ച് ഇന്ത്യയില്‍ എത്തിക്കണം എന്നും അതിനെ പൊതു  മുതല്‍ ആക്കി മാറ്റണം എന്നും ആവശ്യപ്പെട്ട് ബാബാ രാംദേവ് എന്ന യോഗാ ഗുരുവും അനുയായികളും നടത്തി വന്നിരുന്ന സമരപ്പന്തലില്‍ ജാലിയന്‍ വാലാബാഗിനെ തോല്‍പ്പിക്കുന്ന വിധം മനുഷ്യാവകാശ ലംഘനം നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം എന്ത് ?

ആദ്യം ഉന്നത മന്ത്രിമാരെ അയച്ചു സത്യാഗ്രഹത്തില്‍ നിന്നും പിന്മാറാന്‍ അഭ്യര്‍ഥിച്ചു, പിന്നീട് പല തന്ത്രങ്ങളിലൂടെയും തങ്ങളുടെ ആവശ്യം നിറവേറ്റാന്‍ പരിശ്രമിച്ചു ,ഒരേ സമയം ദിഗ്വിജയ് സിങ്ങിനെകൊണ്ട് തെറി വിളിപ്പിച്ചും , മന്ത്രിമാരെകൊണ്ട് കാലു പിടിപ്പിച്ചും ഏതുവിധേനയും ഈസമരം അട്ടിമറിക്കാന്‍ മേ
വും കൂട്ടരും ശ്രമിച്ച്ചുകൊണ്ടേ ഇരുന്നു . അതിലൊന്നും വിജയം കാണാതിരുന്ന അവര്‍ ഒടുവില്‍ രാത്രിയുടെ മറവില്‍ സമരപ്പന്തലില്‍ കയറി പൂണ്ടു വിളയാടുകയാരുന്നു.
ഇതില്‍ നിന്നും ഒരു കാര്യം സുവ്യക്തം ആണ് സ്വിസ്സ് ബാങ്ക് അകൌണ്ട് ഇന്ത്യയില്‍ എത്തിച്ചാല്‍ ഏറ്റവും നഷ്ടം കോണ്‍ഗ്രസിലെ നേതാക്കന്മാര്‍ക്ക് തന്നെയായിരിക്കാം. അല്ലെങ്കില്‍ ഈകാട്ടിക്കൂട്ടിയതിനൊക്കെ എന്തര്‍ത്ഥം ?
സ്വാതന്ത്ര്യ ഇന്ത്യയില്‍  ജനാധിപത്യത്ത്തിലെ സ്വേച്ഛാധിപത്യ രാജഭരണം എന്ന ആശയത്തിന്റെ പ്രയോക്താക്കള്‍ ആയിരുന്നു കോണ്ഗ്രസ് പാര്‍ട്ടി എന്നും
അടിയന്തിരാവസ്ഥയും, സിഖ് കൂട്ടക്കൊലയും എല്ലാം അതിന്റെ ദ്രിഷ്ടാന്തങ്ങള്‍ തന്നെയാണ് .

പേരിന്റെ വാലായി ഗാന്ധിയും 
ഹൃദയത്തില്‍ മാതൃകയായി മുസ്സോളിനിയും  സ്വീകരിച്ച അഭിനവ ഗാന്ധിമാര്‍ ഇങ്ങനെ ഒക്കെ പെരുമാരിയില്ലെന്കിലെ അത്ഭുതമുള്ളൂ ,
ഈ കുടുംബ പാര്‍ട്ടിയുടെ കിരാത നടപടികള്‍ക്കെതിരെ ഇന്ന് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങളും ഉണര്‍ന്നു കഴിഞ്ഞു . വായില്‍ തോന്നുന്നത് പാടി നടക്കുന്ന ദിഗ്വിജയന്മാരും വാക്കിനു വിലയില്ലാത്ത സിബലുമാരും കാണിക്കുന്ന കോപ്രായങ്ങള്‍ ഏറെക്കാലം സഹിക്കാന്‍ ജനങ്ങള്‍ തയാറല്ല എന്നുള്ളത് മനസ്സിലാക്കാന്‍ ഇനിയും തയാരാവുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്‌ എന്ന ദുസ്വപ്നം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ജനങ്ങള്‍  നിരബന്ധിതരാകും .



പറയാതെ പറയുന്നത്   : ഞങ്ങള്‍ എന്തും ചെയ്യും കോടികളുടെ അഴിമതിയല്ല ഈ രാജ്യം തന്നെ ഞങ്ങള്‍ വില്‍ക്കും,അജ്മല്‍ ഖസബിനെയും,അഫ്സല്‍ ഗുരുവിനെയും അല്ല ലോകത്തെ എല്ലാ തീവ്രവാദികള്‍ക്കും ബിരിയാണി വച്ചു കൊടുക്കും ഞാങ്ങലെകൊണ്ട് കഴിയുന്ന രീതികളിലോക്കെ ഈ രാജ്യം നശിപ്പിക്കും, ചോദിക്കാന്‍ വന്നാല്‍.......................................

Saturday, June 4, 2011

ഒരു യോഗാ ഗുരുവും കുറെ നൂലാമാലകളും



 
അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ഇതാ ഒരു സന്യാസി വന്നിരിക്കുന്നു.
സ്വിസ്സ് ബാങ്കില്‍ നിന്നും ഇന്ത്യയുടെ മുതല്‍ തിരിച്ചു പിടിക്കണമെന്നും കള്ളപ്പണക്കാരെ ശിക്ഷിക്കണം എന്നതാണത്രേ ആവശ്യം.
ഇവിടെ ന്യായമായും ഉയര്‍ന്നു വരാവുന്ന/വന്ന  ചോദ്യങ്ങള്‍ ഇവയാണ് .
 
ഒരു യോഗ ആചാര്യന് രാഷ്ട്ര കാര്യത്തില്‍ എന്താണ് താത്പര്യം?
അഴിമതിക്കെതിരെ പറയുന്ന ഈ യോഗിക്ക് വലിയ തുകയുടെ ആസ്തി ഇല്ലേ ?
നിരാഹാരം കെടക്കാന്‍ പോണ പന്തലും അതിന്റെ ആര്‍ഭാടം നിറഞ്ഞതല്ലേ ?
ഇവയെക്കുരിച്ച്ചുള്ള എന്റെ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കട്ടെ
ഒരാള്‍ യോഗ ഗുരുവായാലും സന്യാസിയായാലും അയാള്‍ രാജ്യത്തെ പൌരന്‍ ആണ് ആ നിലക്ക് രാജ്യത്തെ ബാധിക്കുന്ന ഇതു പ്രശ്നത്തിലും ഇടപെടാന്‍ അയാള്‍ക്ക്‌ അവകാശം ഉണ്ട്.
കൂടാതെ ഒരു ജന വിഭാഗത്തെ മുഴുവന്‍ അഴിമതിക്കെതിരെ അണിനിരത്തി സമ്മര്‍ദത്തിലൂടെ സര്‍ക്കാരിനെ കൊണ്ട് ഈ മഹത്തായ ആവശ്യം നേടിയെടുക്കാനുള്ള കഴിവുള്ള ആള്‍ എന്ന നിലയില്‍ അത് അത്യാവശ്യവും ആണ്.
പിന്നെ അദ്ദേഹത്തിന്റെ ആസ്തി അത് നേരായ വഴിയില്‍ സമ്പാദിച്ചതാണോ, അത് തെറ്റായ രീതിയില്‍ (ഉദാ : രാജ്യദ്രോഹം) ചിലവോഴിക്കുന്നുണ്ടോ എന്നും എന്ന് മാത്രം നോക്കിയാ മതി.
പിന്നെ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന പന്തലിന്റെ നീളവും വീതിയും കൂടുതലാണെന്നും പറയുന്നതിലും, ഡല്‍ഹിയിലെ കൊടും ചൂടില്‍ (40 ഡിഗ്രീ) കൂളറുകളും ഫാനും വച്ചത് ആഡംബരം ആണ്  എന്ന് പറയുന്നതിലും എന്ത് ഓചിത്യമാണുള്ളത്     എന്നും ചിന്തിച്ചു നൊക്കു. ഇനി ഇത്തിരി പൊടിച്ചാലും 400 ലക്ഷം   കോടി എന്ന വലിയ ഒരു തുക രാജ്യത്തിലേക്ക് എത്തിക്കാനല്ലേ ?
ഞങ്ങള്‍ ഭയക്കുന്നില്ലാ ഭയക്കുന്നില്ലാ എന്ന് അലറിക്കൊണ്ട്‌ ദിഗ്വിജയ് അടക്കമുള്ള നേതാക്കന്‍മാര്‍ പരസ്പര ബന്ധമില്ലാതെ എന്തൊക്കയോ പിറുപിറുക്കുകയാണ് .

യോഗാ രാംദേവ് സൌജന്യമായി യോഗ പഠിപ്പിക്കുന്നു എന്നുള്ളത് മറച്ചു വക്കുകയും പതഞ്‌ജലി യോഗ ട്രസ്റ്റിന്റെ 
അഗത്വം എടുക്കുമ്പോള്‍ നല്‍കേണ്ട  സംഭാവനകളെ ഉയര്‍ത്തിക്കാട്ടി പണം വാങ്ങി മാത്രം യോഗ പഠിപ്പിക്കുന്നു എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു .തങ്ങളുടെ അഴിമതിയും  കഴിവ് കേടിനെയും മറക്കാന്‍ തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുകയാണ് കോണ്ഗ്രസ് .
വാല്‍ക്കഷ്ണം: ഇവിടെ ഞങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്യും ഭീകര വാദിയായ ബിന്‍ ലാദനെ ഞങ്ങള്‍ ലാദന്‍ ജി എന്ന് വിളിക്കും, അഫ്സല്‍ ഗുരുവിനും അജ്മല്‍ കസബിനും നല്ല കോയി ബിരിയാണി വച്ചു കൊടുക്കും, പാക്കിസ്തനീന്നും ബംഗ്ലാടെശീന്നും ഉള്ള നുഴഞ്ഞു കേറ്റക്കാര്‍ക്ക് ഞങ്ങള്‍ Id കാര്‍ഡും പാന്‍ കാര്‍ഡും കൊടുക്കും ,കൊടികളും ,ശതകോടികളും അഴിമതി നടത്തും , അതൊക്കെ ധൈര്യത്തില്‍  ചോദിക്കാന്‍ പ്രതിപക്ഷം പോലും മടിക്കുമ്പോള്‍. ഞങ്ങളെ വെല്ലു വിളിക്കാന്‍ ഒരു ബാബാ രാംദേവോ