Monday, October 15, 2012

ഭീകരവാദികള്‍ ഉണ്ടാകുന്നത്



     കൊണ്ഗ്രസ്സിലെ യുവ തുര്‍ക്കികള്‍ എങ്ങനെ മാധ്യമ ശ്രദ്ധ നേടാം എന്ന് കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്ചയാണ് കുറച്ചു കാലമായ് നാം കാണുന്നത്.
അതിനുള്ള ഒരു പരിശ്രമം ആണോ അതോ കേരളം ഭരിക്കുന്ന പാണക്കാട്ടെ സുല്‍ത്താന്‍മാരുടെ മനം കുളിര്‍പ്പിക്കാന്‍ ആണോ എന്നറിയില്ല വിഷ്ണു നാഥന്‍ പുതിയ ചില കണ്ടെത്തലുകളുമായ് ഇറങ്ങിയത്. എന്തായാലും സംഗതി ഗംഫീരം ആയിരുന്നു. ഇന്ത്യ എന്നല്ല ഈ ലോകം മുഴുവന്‍ വലയുന്ന വലിയൊരു പ്രശ്നത്തിന്റെ കാരണമാണ് വിഷ്ണു നാഥന്‍ കണ്ടെത്തിയത്. ഭീകരവാദികള്‍ എങ്ങനെയുണ്ടാവുന്നു എന്നതിനെക്കുറിച്ച് പുതിയൊരു സിദ്ധാന്തവുമായാണ് വിഷ്ണുനാഥ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ലോകപോലീസ് കളിക്കുന്ന അമേരിക്കയിലെ ഒബാമാ അണ്ണനു പോലും പിടി കിട്ടാത്ത തീവ്രവാദത്തിന്റെ അടിവേരുകള്‍ ആണ് കൊച്ചു കേരളത്തിലെ ഒരു 'ചിന്ന കൊളന്തൈ' കണ്ടു പിടിച്ചത്. ഭീകര വാദികള്‍ ഉണ്ടാക്കടുന്നത് ശ്രീ കൃഷ്ണ ജയന്തിയിലൂടെ ആണെന്നും ബാല ഗോകുലം എന്ന ഭീകര സംഘടന ആണ് അതിനു പിന്നിലും എന്നാണു നാഥന്റെ നിരീക്ഷണം.

    പീതാംബരവും, മുരളികയും ചൂടി നടക്കുന്ന കൊച്ചു കണ്ണന്‍മാരെ കണ്ടാല്‍ ആര്‍ക്കാണ് കൌതുകം തോന്നാത്തത് ? കഴിഞ്ഞ ശ്രീ കൃഷ്ണ ജയന്തിക്കു ഒരിടത്ത് ശോഭായാത്ര ഉത്ഘാടനംചെയ്യാന്‍ ചെന്നത് നാതിന്റെ പാര്‍ട്ടിയിലെ തന്നെ മുരളീധരന്‍ ആയിരുന്നു. മറ്റൊരിടത്താകട്ടെ കൊടികുത്തിയ കമ്മൂണിസ്റ്റ് സാക്ഷാല്‍ പന്ന്യന്‍ രവീന്ദ്രന്‍ ശ്രീകൃഷ്ണ വേഷ ധാരിയായ കുഞ്ഞിനെ ലാളിക്കുകയും ചെയ്തു. അവരൊന്നും സ്വപ്നത്തില്‍ പോലും അറിഞ്ഞിട്ടുണ്ടാകില്ല ആ കുട്ടികള്‍ ആണ് ഭാവി ഭീകരന്മാര്‍ എന്ന്. അതെങ്ങനെയാ വിഷ്ണുനാഥനെ പോലെ ദീര്‍ഘ വീക്ഷണമോ ബുദ്ധിയോ ഒക്കെ അവര്‍ക്കുണ്ടോ !, ഇനി വിഷ്ണു നാഥന്റെ വാക്കുകള്‍ ന്യൂനപക്ഷ പ്രീണനം ആണെന്ന് ചിലരെങ്കിലും തെട്ടിദ്ധരിച്ച്ചെക്കാം എന്നാല്‍ വിഷ്ണു വെറുതെ ഒന്നും പറയില്ല വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇതോക്കെ പറഞ്ഞത്

    ഒസാമാ ബിന്‍ലാദനും, അജ്മല്‍ കസബും കൂടി ശോഭയാത്രയില്‍ ശ്രീകൃഷ്ണ-കുചേലന്‍മാരായ് വേഷം കെട്ടി അണി നിരന്നതിന്റെ ചിത്രങ്ങളും വീഡിയോയും വിഷ്ണുവിന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ് ശ്രീ കൃഷ്ണ ജയന്തി നടത്തുന്നതില്‍ തടിയന്ടവിട നസീറാണ് എന്നും വിഷ്ണു നാഥന് സംശയമുണ്ട്. ബോംബ്‌, കത്തി കൊടുവാള്‍ എന്നിവയുടെ നിര്‍മ്മാണം, ഭീകരവാദ ക്ലാസുകള്‍, മുതലായവ യാണ് ബാലഗോകുലങ്ങളുടെ ഉള്ളില്‍ നടക്കുന്നത് എന്നും വിഷ്ണു നാഥന്‍ തന്റെ നിരീക്ഷ്നാത്മക ഡിക്ടറ്റീവ്ബുദ്ധിയില്‍ കണ്ടെത്തിയിട്ടുണ്ട്.

     ലോകത്തെ ഭീകരവാദത്ത്തില്‍ നിന്നും രക്ഷിക്കാന്‍ ബാലഗോകുലങ്ങള്‍ നിരോധിക്കുകയും, മയില്‍ പീലി മഞ്ഞപ്പട്ട് മുതലായവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുക എന്നതാണ് വിഷ്ണു നാഥ് നിര്‍ദ്ദേശിക്കുന്ന എളുപ്പവഴി. കുട്ടികള്‍ക്ക് കൃഷ്ണ കഥകള്‍ പറഞ്ഞു കൊടുക്കുന്നതോ എന്തിനു അമര്‍ ചിത്ര കഥ പോലും വായിക്കാന്‍ അനുവടിക്കുന്നതോ പോലും ഭാവിയില്‍ അവര്‍ തീവ്രവാദി ആവാന്‍ കാരണമായേക്കാം എന്നാണു നാഥന്‍ രക്ഷിതാക്കള്‍ക്ക് നല്‍കുന്ന മുന്നറീപ്പ്.

    ഭീകരവാദത്തിന്റെ അടിവേരറക്കാന്‍ പര്യാപ്തമായ നാഥന്റെ ഈ കണ്ടുപിടുത്തങ്ങളെ മാനിച്ച് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഇത്തവണ അദ്ദേഹത്തിനു തന്നെ നല്‍കണം എന്നാണു അരൂപിക്ക് പറയാനുള്ളത്.






























Sunday, July 15, 2012

ഇതാണ് ക്രൂരത...



കേരളം മുഴുവന്‍ ഒറ്റ മനസ്സോടെ പ്രാര്‍ഥനയില്‍ മുഴുകിയ നിമിഷങ്ങളായിരുന്നു സ്വാതിയുടെ ജീവന് തിരിച്ചു കിട്ടാന്‍ അത്യധികം സാഹസികമായ ഒരു ശസ്ത്രക്രിയക്കുള്ള സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി .. അനുമതി കിട്ടിയതും, ശസ്ത്രക്രിയ വിജയകരമായ് പര്യവസാനിച്ചതും സന്തോഷതോടുകൂടിയും പ്രാര്‍ഥനാ പൂര്‍വവും നാം അറിഞ്ഞു, എന്നാല്‍ ഈ സംഭവത്തെ തങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ക്ക് വേണ്ടി അപഹാസ്യമായ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നതിലും അത് ചെയ്തു ആത്മ നിര്‍വൃതി അണയുകയും ചെയ്യുന്ന ഒരുപറ്റം സൈബര്‍ ജീവികളെ അത്ഭുതത്തോടെയും വേദനയോടും മാത്രമേ എനിക്ക് നോക്കികാണാന്‍ കഴിഞ്ഞുള്ളൂ.
 

ടിന്റുമോന്‍ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന പേരില്‍ ഉള്ള അക്കൌണ്ടില്‍ നിന്നും ഇട്ട ഈ അസ്ലീലത്ത്തിനു ലൈക്കുകളും ഷെയറുകളും ഇരുപതിനായിരത്തിനു മുകളില്‍ കവിഞ്ഞു എന്നു കാണുമ്പോലെ സോഷ്യല്‍ മീഡിയയിലെ യുവാക്കള്‍ക്ക് ബാധ്ച്ച്ചിരിക്കുന്ന രോഗ തീവ്രത നമുക്ക് മനസ്സിലാക്കാന്‍ പറ്റു.
കേരളത്തിലെ മറ്റു പല ആശുപത്രികളും കയ്യൊഴിഞ്ഞ അത്യധികം അപകട സാധ്യതയുള്ള ഈ ശസ്ത്രക്രിയ അത്യാധുനികമായ എല്ലാ സങ്കേതങ്ങളുടെയും സഹായത്തോടെയും പ്രകല്‍ഭന്‍മാരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലും നടത്തുകയും ആ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഹോസ്പിറ്റല്‍ മാനേജ്മെന്റിനെ അനുമോദിക്കുന്നതിനു പകരം അതിനെ നിന്നിച്ചു കൊണ്ട് പോസ്റിറക്കുംപോള്‍ മനോരോഗത്തിന്റെ ലക്ഷണമായ് മാത്രമേ അതിനെ കാണാന്‍ സാധിക്കുകയുള്ളൂ. 


അമൃതാനന്ദമയി എന്ന വ്യക്തിത്വത്തോടുള്ള വിരോധം പ്രകടിപ്പിക്കാന്‍ ഉള്ള ഒരവസരവും നമ്മള്‍ പാഴാക്കാറില്ല. ഇതിനു മാത്രം എന്ത് തെറ്റാണ് ആ സ്ത്രീ കേരളത്തോട് ചെയ്തത് ? വിദ്യാഭ്യാസമില്ലാത്ത ഒരു ദളിത്‌ സ്ത്രീയായിട്ടും ഇത്രയും ഉയര്‍ന്നു വന്നതോ ? ഈശ്വര പൂജയെക്കാള്‍ ശ്രേഷ്ഠം സേവനമാനെന്നു പഠിപ്പിക്കുകയും അങ്ങനെ തന്റെ അനുയായികളെ സേവനത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തതോ ? മത ജാതി ഭേതമന്യേ പതിനായിരകണക്കിന് കുട്ടികള്‍ക്ക്- അഗതികള്‍ക്ക്- വൃദ്ധര്‍ക്ക് പെന്‍ഷന്‍ മുതലായ സഹായങ്ങള്‍ ചെയ്തതോ ?,
കയ്യാലപ്പുറത്തെ തേങ്ങയുടെ അവസ്ഥയിലിരിക്കുന്ന സര്‍ക്കാര്‍ സര്‍വകലാ ശാലകള്‍ക്കിടയില്‍ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സര്‍വകലാശാലയും , 
നാറ്റവും അസൌകര്യങ്ങളും കൂടപ്പിറപ്പായ കെടുകാര്യസ്ഥതയുടെയും നിരുത്തരവാദിത്വത്തിന്റെയും കളിയരങ്ങുകളായ ഗവണ്‍മെന്റ് ആശുപത്രികള്‍ക്കിടയില്‍ അത്യാധുനിക ചികിത്സാ സൌകര്യവും പ്രഗത്ഭമതികളുടെ സേവനവുമുള്ള ആശുപത്രികള്‍ സ്ഥാപിച്ച്ചതാണോ ? അതോ ആകാശ ദൈവത്തിനെ അല്ലാതെ ഒരു മനുഷ്യനെ- പ്രത്യേകിച്ചും ഒരു "പെണ്ണിനെ" ജനങ്ങള്‍ ഈശ്വരതുല്യം ആരാധിക്കുന്നത് കണ്ടിട്ടുള്ള അങ്കലാപ്പാണോ ? 

മറ്റേതു ഹോസ്പിറ്റലില്‍ ആയിരുന്നെങ്കിലും ഇത്രയും ശക്തമായ അവഹേളനം ഉണ്ടാവുമായിരുന്നോ എന്നു സ്വയം ചിന്തിച്ചാല്‍ മനസ്സിലാക്കാം, ഇത്രയും സങ്കീര്‍ണമായ ചികിത്സക്ക് അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ വേണം, കൂടാതെ നേഴ്സുമാര്‍ ഡോക്ടര്‍മാര്‍ എന്നിവരുടെ സര്‍ജ്ജറി ഫീസ്‌ മുതലായവ ഒക്കെ ചേര്‍ത്താണ് 14 ലക്ഷം. ഇതിലും കുറച്ചു പണത്തിനു ഇതേ ശസ്ത്രക്രിയ ചെയ്യുന്ന വേറെ ഏതെങ്കിലും ഒരു സ്ഥാപനത്തെ എടുത്തു പറയാന്‍ സാധിക്കുമോ ? ഒരു പാട് ആശുപത്രികലുമായ് ബന്ധപ്പെട്ടു പ്രവര്‍ത്തനം നടത്തുന്ന ഒരാളാണ് ഞാന്‍ എന്റെ അനുഭവ പരിചയത്തില്‍ നിന്നും എനിക്ക് നിസ്സംശയം പറയാം 'അമൃത' ഇന്ന് കേരളത്തിലെ തത്തുല്യ നിലവാരമുള്ള ഏത് ആശുപത്രിയെക്കാളും സേവന മനോഭാവവും, ആത്മാര്‍ഥതയും കാണിക്കുന്നുണ്ട്. 


ഈ കണക്കുകള്‍ തന്നെ നോക്കൂ..51 മില്യണ്‍ യു എസ ഡോളര്‍ ആണ് കഴിഞ്ഞ പത്ത് വര്‍ഷമായ് അമൃത സൌജന്യ ചികിത്സക്കായ്‌ ചിലവാക്കിയത്. കൂടാതെ സൌജന്യ ചികിത്സ നടത്തുന്ന ആശുപത്രികള്‍ ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു, പിന്നോക്ക- ആദിവാസി മേഖലയായ വയനാട്ടില്‍,ബോഗാദിയില്‍,പറയകടവില്‍,ബോംബയിലെ കാന്‍സര്‍ ഹോസ്പിറ്റല്‍,തിരുവനന്തപുരത്തെ HIV ഹോസ്പിറ്റല്‍, ആണ്ടമാന്‍ നിക്കൊബാറിലെ വനവാസി മേഖലയില്‍, പമ്പയില്‍ ശബരിമല സീസണിലും തൃശ്ശൂരില്‍ പൂരം സീസണിലും പൂര്‍ണ സൌജന്യ അത്യാധുനിക ചികിത്സ, അങ്ങനെ ആരോഗ്യമേഖലയില്‍ വര്‍ഷാവര്‍ഷം ധാരാളം സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റേതു ആശുപത്രിയാണ് കേരളത്തില്‍ ഒരു പക്ഷെ ഭാരതത്തില്‍ ഉള്ളത്. അമൃതാനന്ദമയീ മഠത്തെക്കാള്‍ എത്രയോ അധികം വരുമാനമുള്ള മത സംഘടനകള്‍, രാഷ്ട്രീയ സംഘടനകള്‍ ഒക്കെ കേരളത്തില്‍ ഉണ്ടെന്നതും കൂടി കണക്കുകൂട്ടണം.


സ്വകാര്യ ആശുപത്രികളില്‍ നിന്ന് കിട്ടുന്ന നികുതിപ്പണം മാത്രം മതിയല്ലോ സര്‍ക്കാരിന് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രി തുടങ്ങാന്‍. ലിവര്‍ ട്രാന്‍സ്പ്ലാന്റെഷന്‍ അടക്കമുള്ള ശസ്ത്ര ക്രിയകള്‍ സൌജന്യമായോ സൌജന്യ നിരക്കിലോ ചെയ്തു കൊടുക്കുകയും ചെയ്യാമല്ലോ നികുതി വാങ്ങുന്നവര്‍ എന്നുള്ള നിലക്ക് പൌരന്റെ ആരോഗ്യ പരിപാലനത്തിന് സര്‍ക്കാരിന് ബാധ്യത ഉണ്ടല്ലോ. അമൃതാനന്ദമയിയുടെ പ്രസ്ഥാനം നികുതി പണം കൊണ്ടല്ല പ്രവര്‍ത്തിക്കുന്നത്, അഭ്യുടെയ കാംക്ഷികളും സന്നദ്ധ സേവകരുമായ വലിയൊരു വിഭാഗം വരുന്ന ജനത്തിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ടാണ്. AC യുടെ സുഖ ശീതളിമയില്‍ ഇരുന്നു അതിനെതിരെ ഓണ്‍ലൈന്‍ വിപ്ലവം മുഴക്കുമ്പോള്‍ ഇത്തരം വ്യക്തികള്‍ യുവ തലമുറയെ മുഴുവന്‍ ദോഷൈകദൃക്കുകള്‍ ആക്കാന്‍ ശ്രമിക്കുന്നു എന്നതാണ് സത്യം.

തത്വദീക്ഷ ഇല്ലാത്ത പ്രവര്‍ത്തനം ആണ് ഇത്തരം വ്യക്തികളില്‍ നിന്നും ഉണ്ടാവുന്നത് ഇത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും കേരളത്തിന്റെ ആരോഗ്യ രംഗം തകരുകയും ചെയ്യും, അമൃത പോലുള്ള ആശുപത്രികളുടെ അഭാവം കേരളത്തിലെ ജനങ്ങളെ എങ്ങിനെ ബാധിക്കും എന്നു പറയേണ്ടതില്ലല്ലോ. നമ്മുടെ സര്‍ക്കാര്‍ ഹോസ്പിറ്റലുകളിലെ അസൌകര്യങ്ങള്‍ ആയിരിക്കും നമ്മെ കാത്തിരിക്കുക. അമൃതയിലെ ബില്ലിങ്ങിനെക്കുറിച്ചു പലരും പറയുന്നത് കേട്ടു മറ്റനേകം സ്വകാര്യ ആശുപത്രികളുമായ് പലപ്പോഴും ബന്ധപ്പെടെണ്ടി വന്നിട്ടുള്ള ആള്‍ എന്ന നിലയില്‍ അമൃതയുടെ ബില്ലിംഗ് കുറവാണ് എന്ന് എനിക്ക് തറപ്പിച്ചു പറയാന്‍ കഴിയും. മിക്കപ്പോളും അവിടെ അത്യാസന്ന നിലയില്‍ വരുന്ന രോഗികള്‍ മറ്റനേകം ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്തിട്ട് വരുന്നവരാണ്. അങ്ങിനെ അവിടെ എത്തി ചികിത്സക്കിടയില്‍ രോഗി മരണപ്പെട്ടാല്‍ ബില്‍ അടക്കാന്‍ പലപ്പോഴും രോഗിയുടെ ബന്ധുക്കള്‍ക്ക് കയ്യില്‍ കാശുണ്ടാകാറില്ല, അങ്ങിനെയുള്ളവര്‍ക്ക് ഒരു ബോണ്ട്‌ എഴുതി വച്ചിട്ട് മൃതദേഹം വിട്ടുകൊടുക്കാറാണ് പതിവ്. അങ്ങിനെ ഉള്ള ധാരാളം ബോണ്ടുകള്‍ ഇതുവരെ പണം നല്‍കിയിട്ടില്ല. എന്നാല്‍ മാനുഷിക പരിഗണന നല്‍കി അവ കേസിനോ മറ്റു നടപടികല്‍ക്കോ പോകാതെ ആ ബോണ്ടുകള്‍ എഴുതിത്തള്ളുകയാണ് മാനേജ്മെന്‍റ് ചെയ്തിട്ടുള്ളത്, ഈ ഇനത്തില്‍ അമൃത ചിലവാക്കിയത് 85 ലക്ഷത്തിലധികം രൂപയാണ്. കേരളത്തിലെ 480 സ്വകാര്യ ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ 24 എണ്ണംമാത്രമേ നിയമങ്ങള്‍ പാലിക്കുന്നുള്ളു എന്നാണ് കഴിഞ്ഞ ദിവസം ബഹുമാന്യ തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. പറഞ്ഞത്. അങ്ങിനെ വിരലിലെണ്ണാവുന്ന സ്വകാര്യ ആശുപത്രികളില്‍ ഒന്നായ അമൃതയെ തകര്‍ക്കാനുള്ള ചില ശ്രമങ്ങളില്‍ കഥയറിയാതെ ആടി തിമിര്‍ക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് ആക്ടിവിസ്റ്റുകള്‍ സ്വയം അറിയാതെ ആരുടയോക്കയോ കളിപ്പാവകള്‍ ആയി മാറിയിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാത്തിനും ഉപരിയായി പ്രതിമാസം ലക്ഷക്കണക്കിന്‌ രൂപയുടെ വിദഗ്ധ ചികിത്സയും ശസ്ത്രക്രിയകളും സൗജന്യമായ് ചെയ്തു കൊടുക്കുന്ന വലിയൊരു വിഭാഗം ദാരിദ്ര്യര്‍ ആശ്രയിക്കുന്ന ഒരു ആശുപത്രിയെ തകര്‍ക്കാനുള്ള ത്വര ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കാനുള്ള ത്വരയാനെന്നു ഇവര്‍ അറിയുന്നില്ല. 


 

സ്വാമി വിവേകാനന്ദന്‍ പറഞ്ഞ വാക്കുകളാണ് ഓര്‍മവരുന്നത്
.

"സകലതിനെ പറ്റിയും പരിഹസിക്കുക - ഒന്നിനെ പറ്റിയും ഗൌരവമില്ലാതിരിക്കുക - ഈ മഹാ വ്യാധി നമ്മുടെ ദേശീയ രക്തത്തില്‍ കടന്നു കൂടിയിരിക്കുന്നു അതിനു ഉടന്‍ ചികിത്സ ചെയ്യണം "

Saturday, June 16, 2012

നെയ്യാറ്റിന്‍കര ആര്‍ക്കുള്ള പാഠം ?

നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജ്  കൈപത്തി ചിഹ്നത്തില്‍ വിജയിച്ചിരിക്കുന്നു.അഞ്ചാം മന്ത്രി വിവാദത്തിന്റെയും വിലക്കയറ്റത്തിന്‍റെയും അഴിമതികളുടെയും കെടുകാര്യസ്ഥതയുടെയും പേരില്‍ പഴികെട്ടുകൊണ്ടിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ജയിപ്പിച്ചു വിട്ട ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടു കാലുമാറിയ സെല്‍വരാജിന്റെ  വിജയം കേരള ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതക്ക് മുകളില്‍ എന്നും ഒരു കറുത്ത പൊട്ടായി നിലകൊള്ളും എന്നതില്‍ സംശയം ഒട്ടുമില്ല എന്നാല്‍ ഇതൊക്കെയാണെങ്കിലും  നെയ്യാറ്റിന്‍കര  ജനവിധി ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്.

രാഷ്ട്രീയ നെറികേടിന്റെ മഹത്തായ ഒരധ്യായം കേരള രാഷ്ട്രീയ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്താണ് നെയ്യാറ്റിന്‍കരയില്‍ ഒരുവര്‍ഷം മുന്‍പ് ജയിച്ചു പോയ സെല്‍വന്‍ മറു കണ്ഠം ചാടിയത്. UDF ഇല്‍ പോകുന്നതില് ഭേതം ആത്മഹത്യയാണെന്ന് വലിയവായില്‍ പറഞ്ഞ സെല്‍വ്വാണ്ണന്‍ എത്തുന്നത് യു ഡി എഫില്‍ തന്നെയായിരിക്കും എന്നു ആര്‍ക്കൊക്കെ ഉറപ്പില്ലെങ്കിലും ഉമ്മച്ചനും നെയ്യാറ്റിന്‍കരയില്‍ അഭിവന്ദ്യ അച്ചനും ഉറപ്പായിരുന്നു. ഇറക്കിയ കാശിന്റെയും കൊടുത്ത വാഗ്ദാനത്തിന്റെയും ചരിത്രം മറ്റാരെക്കാള്‍ നന്നായ് അറിയാവുന്നത് അവര്‍ക്കാണല്ലോ.

രാഷ്ട്രീയ നെറികേടിനോടുള്ള വാശിയും ഭരണത്തോടുള്ള വെറുപ്പും ഇടതിന് അനുകൂലമാകും എന്നു മനക്കോട്ട കെട്ടിയ ഇടതന്മാരെയും, ഏത് കളിയും കളിച്ചു സെല്‍വാണ്ണനെ ജയിപ്പിച്ച്ച്ചേ അടങ്ങൂ എന്നു പ്രതിഞ്ഞ എടുത്ത വലതനും നെഞ്ചില്‍ വെള്ളിടി വെട്ടിക്കൊണ്ടായിരുന്നു കളിയിലും കാര്യത്തിലും പിന്പന്തിയിലായ ബീ ജെ പി ജനപ്രിയനും ആദര്‍ശ ധീരനും എന്നു എതിരാളികള്‍ പോലും വാഴ്ത്തുന്ന രാജേട്ടന്‍ എന്ന രാജ ഗോപാലിനെ കളത്തില്‍ ഇറക്കിയത്. എന്നാല്‍ ശെരിക്കും വെള്ളിടി വെട്ടിയത് ഇടതന്റെയും വലതന്റെയും നെഞ്ചിലല്ല.
പകരം ര പെരുന്നയിലും,  വിഷ്ണുപുരത്തും കണിച്ചുകുളങ്ങരയിലും ആയിരുന്നു..ന്യൂന പക്ഷ പ്രീണനത്തെയും ഭൂരിപക്ഷ അവകാശങ്ങളെയും  പറ്റി വാചാലരാകുന്ന നേതാക്കള്‍ക്ക് മധുരിച്ചിട്ട് തുപ്പാനും കൈച്ച്ചിട്ടു ഇറക്കാനും പറ്റാത്ത സ്ഥിതിയായി രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വം,അഞ്ചാം മന്ത്രി വിവാദവും ന്യൂന പക്ഷ പ്രീണനവും മൂലം ഇടതുമാറി വലതൊഴിഞ്ഞു ചാടി വെട്ടിയ സാമുദായിക കളരിക്കുറുപ്പന്മാര്‍ തലയും തല്ലി വീണതാണ് നാം  നെയ്യാറ്റിന്‍കരയില്‍ കണ്ടത്. പെരുന്നയിലെ മുയലിനു എട്ടോ പത്തോ കൊമ്പുകളുന്ടെന്നാണ് രാഷ്ട്രീയ കേരളത്തിന്റെ വെപ്പ് .  നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയതും ശേഷം നടത്തിയതുമായ പരാമര്‍ശങ്ങള്‍ ഒക്കെ കൂടി ചേര്‍ത്ത് വായിച്ചാല്‍, പെരുന്നയിലെ മൂപ്പര്‍ക്ക് കൊമ്പുണ്ടോ എന്നാവില്ല  ചോദ്യം മറ്റു പലതും ആയിരിക്കും.
അതെന്തെന്കിലുമാവട്ടെ നെയ്യാറ്റിന്‍കരയില്‍ ഇടതന്റെയും വലതന്റെയും വോട്ടുകള്‍ ചോര്‍ത്തി ഇരുപത്തി അയ്യായിരം എന്ന മാന്ത്രിക നമ്പര്‍ കടന്നു മുപ്പതിനായിരം വോട്ട് പിടിക്കാന്‍ ബി ജെ പി ക്കു കഴിഞ്ഞു എന്നുള്ളത് ബുദ്ധി ഉപയോഗിച്ചു കളിക്കാന്‍ ബി ജെ പിയും പഠിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണ്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കേരളത്തില്‍ നടന്ന ചന്ദ്ര ശേഖരന്‍ വധത്തെ നന്നായ് മാര്‍ക്കറ്റു ചെയ്യുന്നതില്‍ വളതന്മാര്‍ക്ക് കഴിഞ്ഞു എന്നുള്ളതില്‍ തര്‍ക്കമില്ല, മഹാ ശ്വേതാ ടെവിയെപ്പോലുള്ള അവസരവാദ സാമൂഹ്യ പ്രവര്‍ത്തകരെ മനോഹരമായ് ഉപയോഗിക്കാനും ഇടതു പക്ഷത്തെ തന്നെ സമാരാധ്യരായ നേതാക്കളെ തന്നെ വിലക്കെടുക്കാനും കഴിഞ്ഞു എന്നുള്ളതും കോണ്ഗ്രസ്സിന്റെ (കു) ബുദ്ധിയുടെ ദ്രിഷ്ടാന്തമാണ്. അഞ്ചാം മന്ത്രി വിവാദത്തോടെ പടലപ്പിണക്കങ്ങളിലൂടെയും പരസ്പരാരോപണങ്ങളിലൂടെയും വാര്‍ത്ത സൃഷ്ടിച്ചു അപഹാസ്യരായിരുന്ന യു ഡി എഫിന് തിരഞ്ഞെടുപ്പാവുമ്പോള്‍ ഐക്യം അഭിനയിക്കാനും ഇടതു പക്ഷത്ത് ഇതേ ആരോപണ പ്രത്യാരോപണങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞു എന്നുള്ളതും വസ്തുതയാണ്. മുതിര്‍ന്ന "ആദര്‍ശ ധീരനായ" ഇടതുപക്ഷ നേതാവിന്റെയും മകന്റെയും കേസുകള്‍ ഒത്ത്തുതീര്‍കാന്‍ നേതാവിനോട് വലതന്മാര്‍ ധാരണയില്‍ എത്തിയോ എന്നു സംശയിക്കപെടുന്ന രീതിയില്‍ ആയിരുന്നു പിന്നീടുള്ള കാര്യങ്ങള്‍. അതിനിടെ പാര്‍ട്ടി സെക്രട്ടറിയുടെ വായില്‍ നിന്നും വീണ കുലംകുത്തി പ്രയോഗവും നന്നായ് മാര്‍ക്കട്റ്റ് ചെയ്യാന്‍ മാധ്യമ- വലതുഇപക്ശ കൂട്ടുകെട്ടിന് കഴിഞ്ഞു. ഭൂതാവേശിതനെപ്പോലെ ഇടുക്കിയിലെ മനിയാശാന്‍ നടത്തിയെ വെളിപാടുകള്‍ പാര്‍ട്ടിയെ അടിമുടി ഉലച്ചു. തിരഞ്ഞെടുപ്പ് ദിനത്തില്‍ ഒഞ്ചിയത്തെക്ക്  പോയതും, അവിടെയും ഇവിടെയും തൊടാതെ സംസാരിച്ചും ഒക്കെ പാര്‍ട്ടി വിടാന്‍ പോകുന്നു എന്ന പ്രതീതി വരുത്തുകയും ഒക്കെ ചെയ്തു ജനപ്രിയനായ നേതാവ് അണികളുടെ വോട്ട് തന്നെ മറക്കാന്‍ കാരണമായെന്നും ന്യായമായ് സംശയിക്കാം.

കേരള ഭരണത്തിന്റെ ചുക്കാന്‍ പാണക്കാട്ടെന്ന   പോലെ നെയ്യാറ്റിന്‍കര ജയം നെയ്യാറ്റിന്‍കര അരമനയില്‍ ആണെന്നത് പരസ്യമായ രഹസ്യമാണ്, രാജഗോപാല്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രചരിപ്പിച്ചു ക്രിസ്ത്യന്‍ നാടാര്‍ വോട്ടുകളില്‍ ഭൂരിഭാഗവും സെല്‍വരാജിന്റെ കൈപ്പത്തിയിലേക്കു മറിച്ചപ്പോള്‍. സംവരണത്തിന്റെയും വാഗ്ദാനങ്ങലുടെയും നീണ്ട പട്ടിക അരമനയിലെ മേശവലിപ്പിനുള്ളില്‍ ഭദ്രമായെത്തിയിരുന്നു. 

നെയ്യാട്ടിന്കരയിലെ ഉയര്‍ന്ന പോളിങ്ങും രാഷ്ട്രീയ കാലാവസ്ഥയും ഏറെ ഗുണം ചെയ്തത് ബി ജെ പിക്ക് തന്നെയാണ്. ബിജെപിക്ക് ഇടതു പക്ഷത്തോടും ഇടതിന് ബിജെപ്പിയോടും ഉള്ള അസ്പ്രിശ്യതയുടെ ഗുണ ഭോക്താക്കള്‍ എന്നും വലതു പക്ഷ- ന്യൂനപക്ഷങ്ങളാണ് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഹിന്ദുത്വവും വൈരുദ്ധ്യാത്മിക ഭൌതിക വാദവും തമ്മില്‍ അടുക്കാന്‍ കഴിയില്ലായിരിക്കാം എന്നാല്‍ വികസന രാഷ്ട്രീയവും സോഷ്യലിസവും തമ്മില്‍ അടുക്കാതിരിക്കാന്‍ തരമില്ല. ഇത് തന്നെയാണ് നെയ്യാറ്റിന്‍കര വിരല്‍ ചൂണ്ടുന്ന പാഠം.


മുറി വാല്‍ : ഇന്നലെ വരെ കൊണ്ഗ്രസ്സിനെ തളളിപ്പറഞ്ഞ ഒരുത്തന് സ്ഥാനാര്‍ഥിത്വം കൊടുത്തപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ തോറ്റത്  കോണ്‍ഗ്രസ്സിനു വേണ്ടി തല്ലുകൊണ്ടും ജയ്‌ വിളിച്ചു നടന്ന ഓരോ കൊണ്ഗ്രസ്സുകാരനും ആണ്. 
 

Wednesday, May 30, 2012

മീന്‍ കൊത്താന്‍ കഴുകന്മാര്‍


 

നെയ്യാറിലെ വെള്ളം ചൂടില്‍ ഇളകി മറിയുകയാണ്, വേനലിന്റെ ചൂടും വിലക്കയറ്റത്തിന്റെ ചൂടും  ഇപ്പോള്‍ തെരഞ്ഞെടുപ്പു   ചൂടും, മത്സ്യങ്ങള്‍ പലതും ചത്തു പൊന്തുന്നു നെയ്യാറ്റില്‍ ഇത്രയ്ക്കു തോനെ മീനുണ്ടെന്നു ഇപ്പോളാണ് പലര്‍ക്കും ബോദ്ധ്യമായത്.  പല നിറത്തിലും വലിപ്പത്തിലും തരത്തിലും  ഒക്കെയുള്ള മീനുകള്‍ ഇന്നേവരെ നെയ്യാറ്റിങ്കരക്കാരെന്നല്ല കേരളത്തില്‍ ആരും കേള്‍ക്കാത്തതും കാണാത്തതുമായ മീനുകള്‍,
അപ്രതീക്ഷിതമായ്  ഒരു പെരുമീനിനെക്കിട്ടിയത്  UDF മുന്നണിക്ക് തന്നെയെന്നു പറയാതെ തരമില്ല, തലക്കുമീതെ കറങ്ങുന്ന പ്രശ്നങ്ങള്‍ ഏറെയാണ്‌, സര്‍വതിന്റെയും വില വാണം പോലെ മുകളിലേക്കും രൂപയുടെ മൂല്യം ഉല്‍ക്ക പോലെ കീഴോട്ടും പോണത്  കേന്ദ്രത്തിലെ സാമ്പത്തിക വിദഗ്ധനായ പ്രധാന മന്ത്രിയുടെ 'കൊണം', ഹൈകമാന്റ് പെണ്ണോരുത്തി മദാമ്മയായതിന്റെ 'കൊണം' കൊണ്ട് സായിപ്പിന് ഇന്ത്യയില്‍ നരനായാട്ട് നടത്താന്‍ പ്രത്യേക അനുമതി, പാര്‍ട്ടിയുടെ പാരമ്പര്യ 'കൊണം' കൊണ്ട് അഴിമതി നടത്തി രാജ്യത്തിന്റെ ഗതി അധോഗതി, നാണം കേട്ട അഞ്ചാം മന്ത്രിയും വിവാദങ്ങളും, സമുദായ സന്തുലനം, അച്ഛന്‍-മകന്‍ പ്രശ്ന മാധ്യസ്ഥം അങ്ങിനെ അങ്ങിനെ ഒരുപാട് പ്രശ്നത്തില്‍ നാറി നില്‍ക്കുകയാണ് UDF , കേരള ഭരണം പകുതി പാണക്കാട്ടും പകുതി പാലായിലും കേന്ദ്ര ഭരണം ഇറ്റലിയിലും പണയം വച്ച വലതന്മാരുടെ ഗതികെടായാണ് കാലുമാറി വന്നവനെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കേണ്ടി വന്നതെന്നാണ് നെയ്യാട്ടിന്കരയിലെ തലമൂത്ത കാണ്‍ഗ്രസ്കാരു തന്നെ പറയുന്നത്. 
അപ്പോളാണ് ദാ ഒരു കൊലപാതകം ഒഞ്ചിയത്തെ ധീരനായ കമ്മൂണിസ്റ്റെന്നു പ്രതിപക്ഷ നേതാവും കുലംകുത്തിയെന്നു പാര്‍ട്ടി സെക്രട്ടറിയും പാടി പുകഴ്ത്തിയ ചന്ദ്രശേഖരന്റെ മരണം, കരഞ്ഞും നിലവിളിച്ചും ഉത്തരേന്ത്യയില്‍ നിന്നും മഹാശ്വേതാ ദേവിയെ എഴുന്നളിച്ചും മാധ്യമ- വലതു പക്ഷങ്ങള്‍ കേരളം തകാര്‍ത്താടി, അപ്പോളാണ്  അരൂപിക്ക് ഒരു സംശയം തോന്നിയത് കേരളത്തില്‍ ചന്ദ്രശേഖരന്‍ വധമാണോ  ആദ്യത്തെ കൊലപാതകം ? അധ്യാപകനെ പിന്ച്ചുകുട്ടികളുടെ മുന്‍പിലിട്ടു വെട്ടിക്കൊന്നപ്പോള്‍, കണ്ണൂരും കാസര്‍ഗോട്ടും ശവങ്ങളും ജീവ ശവങ്ങളും വീപ്പോലും ഈ പറഞ്ഞ ശ്വേതയംമായിയെയോ മാധ്യമ പ്പടയെയോ കണ്ടില്ലല്ലോ ? ചന്ദ്രശേഖരന്‍ വധ കേസില്‍ കാണിക്കുന്നതിന്റെ പാതി ഉത്സാഹം മാറാട് കേസില്‍ കണ്ടില്ലല്ലോ ??? രമയെപ്പോലെ കേരളത്തിലെ എത്ര എത്ര ഭാര്യമാര്‍ എത്ര അമ്മമാര്‍ ?  അവരുടെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണീര്‍ കാണാന്‍  അവരെ മാറോടടക്കി ആശ്വസിപ്പിക്കാന്‍ ആരെയും കണ്ടില്ലല്ലോ ?  തനിക്കു ഭീഷണിയുണ്ടെന്നു അറീക്കണ്ടവരെ ഒക്കെ അറീച്ചിട്ടും  ചന്ദ്രശേഖരന്‍ ഈ കേരളത്തിന്റെ മണ്ണില്‍ ക്രൂരമായ കൊലപാതകത്തിന് ഇരയായെങ്കില്‍ ആദ്യം ഉത്തരം പറയേണ്ടത് ബഹുമാന്യനായ ആഭ്യന്തര മന്ത്രിയാണ് സമുന്നതനായ ഒരു രാഷ്ട്രീയ നേതാവിന് നല്‍കാന്‍ കഴിയാത്ത സുരക്ഷ ഇന്നാട്ടിലെ മറ്റുള്ളവര്‍ക്ക് ലഭിക്കും എന്നു കരുതാന്‍ കഴിയുമോ ?
വടിവാളും തോക്കുമായ് ഗുണ്ടാ സംഖങ്ങള്‍ വിളയാടുന്ന ഈ നാട്ടില്‍  ആഭ്യന്തര വകുപ്പിന്റെ പണി എന്താണ് ?  ഇടതുപക്ഷം ജയിച്ചാല്‍ ഒഞ്ചിയങ്ങള്‍ ആവര്‍ത്തിക്കും എന്നു പറഞ്ഞ അന്തോണിച്ചന്‍ മുഖ്യനായിരുന്നപ്പോള്‍ അല്ലേ മാറാട് എട്ടു ശവങ്ങള്‍ വീണത് ? ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാം UDF ന്‍റെ ചീഞ്ഞു നാറിയ രാഷ്ട്രീയ വ്യഭിചാരം,ജനദ്രോഹം, അഴിമതി  ഒക്കെ മറച്ചുവക്കാന്‍ കിട്ടിയ ഉത്തമാവസരമായ് കിട്ടിയ മുഴുത്തമീനായ് ചന്ദ്രശേഖരന്‍ വധം, നഷ്ടം ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ കുടുംബത്തിനും ലാഭം മറ്റു പലര്‍ക്കും, ശവം  കാത്തു കിടക്കുന്ന കഴുകന്മാരെപ്പോലെ അവര്‍ കാത്തു കിടക്കുകയാണ് ചുറ്റും താഴ്ന്നു പറക്കാന്‍, കണ്ണും കരളും കൊത്തിപ്പറിക്കാന്‍.

Friday, April 20, 2012

നെയ്യാറ്റിന്‍കരയിലെ ത്രികോണപ്പോരും പാണക്കാട്ടെ നെയ്പ്പത്തിരിയും,



അങ്ങിനെ മാധ്യമങ്ങള്‍ പുതിയൊരു വെണ്ടയ്ക്ക നിരത്തിയിരിക്കുന്നു നെയ്യാറ്റിന്‍കരയില്‍ ത്രികോണ മത്സരം..
ത്രികോണവും ചതുഷ്കോണവും  ഒക്കെയായുള്ള മത്സരങ്ങള്‍  കാസര്‍കോട്ടും പാലക്കാട്ടും അനന്ത പുരിയിലും ഇടക്കൊക്കെ അരങ്ങേറിയിട്ടുണ്ടെങ്കിലും കേരളമണ്ണിനു ഇപ്പോളും സുപരിചിതമായിട്ടില്ല . 
ത്രികോണ മത്സരങ്ങളില്‍  ശക്തമായ അടി ഒഴുക്കുകള്‍ മൂലം മിക്കപ്പോഴും മൂന്നാം മുനമ്പ്‌ ഓടിയുകയാണ് പതിവ് .എന്നാല്‍ ഇത്തവണ പതിവ് തെറ്റും എന്നാണ് രാഷ്ട്രീയ നിരീക്ഷണ പുരകളില്‍ നിന്നും കേള്‍ക്കുന്ന അടക്കം പറച്ചിലുകള്‍.
അധികാരത്തിന്റെ കോട്ട മുകളില്‍ നിന്നും കോണി ഒടിഞ്ഞു വീഴാതിരിക്കാന്‍ വലതന്മാര്‍ ആടിയ അപഹാസ്യമായ  നപുംസക  നാടകം സൃഷ്‌ടിച്ച  അഭിപ്രായ ഭിന്നതയും മുറു മുറുക്കലും  ജനങ്ങളുടെ ഇടയിലും, അണികളുടെ ഇടയിലും എന്നല്ല കേരള  കൈപ്പത്തിയുടെ വിരലുകള്‍ക്കിടയില്‍ തന്നെ  പ്രശ്നങ്ങള്‍ പിന്നയും പിന്നയും   ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ഒരു പക്ഷെ കേരള കൈപത്തിയുടെ പത്തി താഴ്ത്താന്‍ പോകുന്നത് ഇടതു പക്ഷമോ ബി ജെ പിയോ ആയിരിക്കില്ല  കൊണ്ഗ്രസ്സിലെ ശക്തമായ ഈ വിഭാഗീയത തന്നെയായിരിക്കും..കോണ്ഗ്രസ്  ഉണ്ടായ കാലം മുതല്‍ക്കേ വിഭാഗീയതയും ഗ്രൂപ്പിസവും ഒക്കെയുണ്ടെങ്കിലും നേതാക്കള്‍ മുതല്‍ ഏറ്റവും താഴെയുള്ള പ്രവര്‍ത്തകര്‍ വരെ ഇത്രയേറെ അസ്വസ്ഥരായ മറ്റൊരു അവസരം ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്

ജയിച്ച ഉടനെ കേരളാ കൊണ്ഗ്രസ്സുകാരന്‍ ഓടിയത് പാണക്കാട്ടെക്കാണ്‌. ചാണ്ടിച്ചായന്റെ വീട്ടിലെ പിടീം കൊഴുക്കട്ടേം തിന്നുന്നതിനേക്കാള്‍ കാര്യം പാണക്കാട്ടെ  നെയ്പ്പത്തിരി തിന്നുന്നതിലാണെന്നു മനസ്സിലാക്കാനുള്ള വകതിരിവെങ്കിലും ഇല്ലെങ്കില്‍ പിന്നൊരു കേരളാ കൊണ്ഗ്രസ്സുകാരനാണെന്ന്  പറയാനൊക്കുമോ  ?
കേരള ഭരണ ചക്രം തിരിയുന്നത്  പാണക്കാട്ടെ വരിക്ക പ്ലാവിന്റെ ചോട്ടില്‍ ആണെന്ന കാര്യം മനസ്സിലാക്കിയത് കൊണ്ട് അനൂപിനും കേരളാ കൊണ്ഗ്രസ്സിനും കിട്ടേണ്ടത് കിട്ടി. കേപ്പിസിസി പ്രസിഡന്റിനെ വീട്ടില്‍ ചെന്നാല്‍ അവിയലും പപ്പടോം  കൂട്ടി നല്ലൊരു ഊണ് കിട്ടുമായിരിക്കിയം അധികാരം വേണോ പാണക്കാട്ടു തന്നെ ചെല്ലണം.

കേരള കൊണ്ഗ്രസ്സും മുസ്ലീം ലീഗും കത്തോലിക്ക കൊണ്ഗ്രസ്സും ഉണ്ട് കഴിഞ്ഞതിന്റെ ശിഷ്ടം മാത്രം സമുദായങ്ങള്‍ക്ക് നീക്കി വക്കുമ്പോള്‍ പിറവത്ത് പിന്തുണ നല്‍കി വിജയിപ്പിച്ച സാമുദായിക സംഘടനകള്‍ നെയ്യാറ്റിന്‍ കരയില്‍ രക്ഷക്കെത്തുമെന്ന പ്രശ്നം പോലും ഉദിക്കുന്നില്ല, പ്രബലമായ ക്രിസ്ത്യന്‍ നാടാര്‍ വോട്ടുകള്‍ ഇരു മുന്നണികള്‍ക്കുമായ്  വിഭജിച്ചു പോകുമെങ്കിലും ഹിന്ദു നാടാര്‍- നായര്‍ വോട്ടുകള്‍ ഇത്തവണ ബി ജെ പി യുടെ ബാലറ്റില്‍ വീഴും എന്നു തന്നെ വേണം കരുതാന്‍, ഭൂരിപക്ഷത്തിന്റെ അധികാരങ്ങള്‍ കവര്ന്നെടുത്തതിലുള്ള അമര്‍ഷം പ്രകടിപ്പിക്കാനും ഉള്ള അവസരമായ് തന്നെ എസ എന്‍ ഡി പി യും ഈ തെരഞ്ഞെടുപ്പിനെ കാണാന്‍ സാധ്യത കൂടുതലാണ്. കേരള നിയമ സഭയില്‍ ഭൂരിപക്ഷത്തിനു വേണ്ടി ശബ്ദിക്കാന്‍ ആരെങ്കിലും വേണം എന്ന ചിന്ത നമ്പൂരി മുതല്‍ നായാടി വരെ ഉള്ളവരുടെ വിശാല ഐക്യത്തിന് വേണ്ടി ശ്രമിക്കുന്ന വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടാവില്ല എന്നു കരുതാന്‍ കഴിയില്ല.

അഴിമതി, വിലക്കയറ്റം, ന്യൂന പക്ഷ പ്രീണനം, ഇറ്റലി കപ്പല്‍ പ്രശ്നം,  മുതലായ പ്രശ്നങ്ങള്‍ ജനങ്ങളില്‍ ഉണര്ത്തിയിരിക്കുന്ന കോണ്ഗ്രസ് വിരുദ്ധ മനോഭാവം ബി ജെ പിക്കും ഇടതിനും ഒരുപോലെ ഗുണം ചെയ്യും, ഓ രാജഗോപാലിന്റെ വ്യക്തി പ്രഭാവവും പിന്തുണയും ബി ജെ പിക്ക് വലിയൊരു ബലമായിരിക്കും എന്നതും തീര്‍ച്ചയാണ്.. 
ത്രികോണ മത്സരത്തിനടിയിലൂടെ ഒരു കോ-മാ-ലീ  ത്രികോണ കൈകൊര്‍ക്കല്‍  ഉണ്ടാവാനുള്ള സാധ്യത കാസര്‍ഗോട്, കണ്ണൂര്‍ ജില്ലകളിലെ ലീഗ്- മാര്‍ക്കിസ്റ്റ് പോരുകളുടെ പശ്ചാത്തലത്തില്‍ കുറവാണെങ്കിലും, ഒട്ടും സാധ്യതയില്ല എന്നും പറയാന്‍ സാധിക്കില്ല. 

Monday, March 12, 2012

പൊങ്കാലയടുപ്പുകളിലെ തീ..

സദാചാരപ്പോലീസിന്‍റെ പീഡനങ്ങളും, സുരക്ഷിതമല്ലാത്ത നിരത്തുകളും, മലയാളി മങ്കമാര്‍ക്ക് സുപരിചിതമാണല്ലോ ഇപ്പോളിതാ സാക്ഷാല്‍ പോലീസിന്റെ കേസേടുക്കള്‍ പീഡനവും,  ഇറ്റലിക്കാരായ നാവികര്‍ക്ക് ചാമരം വീശി കൈ കഴച്ചപ്പോഴാണ് കേരളാ പോലീസിനു തോന്നിയത് നിയമം നടപ്പാക്കുന്നതില്‍ കുറച്ചു കൂടി ശുഷ്ക്കാന്തി കാണിക്കണം.എങ്കില്‍ പിന്നെ  തുടക്കം തലസ്ഥാന നഗരിയില്‍ നിന്ന് തന്നെയാകട്ടെ എന്നും കരുതി ആറ്റുകാലമ്മച്ചിക്ക് നാഴിയരി വേവിച്ചു പൊങ്കാലയിട്ട കൊറേ പെണ്ണുങ്ങല്‍ക്കെതിരെ കേസേടുത്തുകൊണ്ട് തങ്ങളുടെ നിയമ പാലന പാടവം കേരള പോലീസ് തെളീച്ചിരിക്കുകയാണ്. ഗതാഗത തടസം സൃഷ്ടിച്ച് പൌരന്റെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞവര്‍ക്കെതിരെ പോലീസ് സ്വമേധയാല്‍ ആണത്രേ കേസെടുത്തത്..
വിശ്വാസത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ പാടില്ല എന്നത് ശെരി തന്നെ എന്നാല്‍ അവിടെ വന്ന സ്ത്രീകള്‍ പെട്ടെന്ന് കൂടിച്ചേര്‍ന്നു പൊങ്കാലയിടാന്‍ തീരുമാനിച്ച്ചതല്ലല്ലോ ? എത്രയോ വര്‍ഷങ്ങളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായ് പോലീസിന്റെയും, സര്‍ക്കാരിന്റെയും ഒക്കെ അറിവോട് കൂടി തന്നെയല്ലേ ഈ വര്‍ഷവും പൊങ്കാല നടന്നത് ?
പൊങ്കാല വഴി തടസ്സപ്പെടുത്തുകയും അത് നിയമ ലന്ഖനം ആവുകയും ചെയ്യും എന്ന് അന്നൊന്നും ചാണ്ടിച്ച്ചന്റെ പോലീസ് ഓര്‍ത്തില്ലേ ? എന്ത് കൊണ്ട് അന്നേ ബദല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കി ഗതാഗതം തടസ്സപ്പെടുന്നതിനു പരിഹാരം കാണാന്‍ ശ്രമിച്ചില്ല ? അല്ലെങ്കില്‍ പൊങ്കാല ഇടാന്‍ വന്ന സ്ത്രീകളോട് വേറെ സ്ഥലത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടില്ല ?

പിറവത്തെ ഹിന്ദുവിന്റെ ഒട്ടു മുഴുവന്‍ രണ്ടു സമുദായ നേതാക്കളുടെ കാലുതിരുമ്മി കൊടുത്തും മറ്റും കുപ്പിയിലാക്കി കഴിഞ്ഞല്ലോ ഇനി ചിലവരുടെ വോട്ട് കിട്ടണമെങ്കില്‍ ഇങ്ങനെ ചില കാര്യം ചെയ്താലേ നിവര്‍ത്തി ഉള്ളൂ അല്ലേ ചാണ്ടിച്ചാ ?പിന്നെ എല്ലാം കഴിഞ്ഞപ്പോള്‍ പോലീസ്കാര്‍ക്ക് മാത്രം കുറ്റം ചാര്‍ത്തിയാല്‍ 'നമ്മള്‍' സേഫ് സോണിലും ആകും   "അടി ഒക്കെ  ചെണ്ടക്ക് കാശ് ഒക്കെ  മാരാര്‍ക്ക് " ഒള്ള തെമ്മാടിത്തരം മുഴുവന്‍ ചെയ്യുകയും എന്നിട്ട് ഇതൊന്നും തന്‍റെ അറിവോട് കൂടി അല്ല എന്ന് പറയുകയും ചെയ്യുന്ന 'കേന്ദ്ര' മനമോഹന ബുദ്ധി ഇങ്ങു കേരളത്തില്‍ പയറ്റുകയാണോ സര്‍ ? 

തുമ്പ്: പൊങ്കാല ഇട്ട അമ്മമാരെ അവഹേളിച്ചതിന്‍റെ  ഫലം പിറവത്തെ അമ്മമാര്‍ ചാണ്ടിച്ചന്  മനസ്സിലാക്കി കൊടുക്കും എന്ന് പ്രത്യാശിക്കാം.

Monday, February 6, 2012

വിശുദ്ധരും വിപ്ലവകാരികളും




മരിച്ചു പോയതിനു ശേഷം ചെയ്ത അത്ഭുത പ്രവര്‍ത്തികളുടെ കണക്കെടുത്ത് ആള്‍ക്കാരെ വിശുദ്ധരും വാഴ്ത്ത്തപ്പെട്ടവരും ആക്കി പ്രഖ്യാപിക്കാന്‍ വത്തിക്കാനും പോപ്പും ഉണ്ട്.
എന്നാല്‍ വിപ്ലവ കാരിയാണോ അല്ല്ലയോ എന്നു പ്രഖ്യാപിക്കാന്‍ ഏതെങ്കിലും സ്ഥാപനമോ വ്യക്തിയോ ഇല്ലാതെ ഇരിക്കുകയായിരുന്നു. ആ കുറവ് നികത്തിയത് കേരളാ കമ്മൂണിസ്റ്റ് പാര്‍ട്ടിയാണ്.
ഏറനാളത്തെ നിരീക്ഷണ പരീക്ഷനങ്ങല്‍ക്കോടുവില്‍ "യേശു ക്രിസ്തു" ഒരു വിപ്ലവ കാരിയാണെന്ന് കേരള കമ്മൂണിസം വ്യക്തമാക്കിയിരിക്കുകയാണ്. 
വിശുദ്ധന്‍ ആയി ഒരാള്‍ മാറുമ്പോള്‍ ഉയരുന്നത് രൂപക്കൂടുകളും നിറയുന്നത് ഭാണ്ടാരങ്ങളും ആണെങ്കില്‍ ഒരാളെ വിപ്ലവകാരി ആക്കുമ്പോള്‍ ഉയരുന്നത് പുതിയ രാഷ്ട്രീയ സമവാക്യങ്ങളും നിറയുന്നത് ബാലറ്റ് പെട്ടികളുമാണ്.
ക്രിസ്തു മതവും കമ്മൂണിസവും പല കാര്യത്തിലും വളരെ സാമ്യതയുള്ള രണ്ടു ചിന്താ ധാരകള്‍ ആണ്. ഈ മാര്‍ഗം ആണ് വിമോചനത്തിന്റെ മാര്‍ഗം എന്നാണ് രണ്ടിന്റെയും മുദ്രാവാക്യം, എല്ലാകാര്യത്തിലും കര്‍ക്കശ നിലപാടെടുക്കുകയും കുറച്ചു കാലം കഴിയുമ്പോള്‍ അത് തെറ്റായിപ്പോയി എന്നു പരിതപിക്കുയും ചെയ്യല്‍ സഭയുടെയും പാര്‍ട്ടിയുടെയും മുഖ മുദ്രയാനല്ലോ സമാനതകള്‍ ഒരു പാടുന്ടെങ്കിലും വിപ്ലവകാരി ആകാന്‍ ഈ സമാനതകള്‍ സഹായിക്കില്ല.സാമ്രാജ്യത്ത്വത്തിനെതിരെ വിരല്‍ ചൂണ്ടുന്നവരത്രേ വിപ്ലവകാരി, പച്ച ചോര മണക്കുന്ന സാമ്രാജ്യങ്ങളുടെ പട്ടു മെത്തയില്‍ വിരാജിക്കുന്ന പ്രഭു വര്‍ഗത്തെ പുച്ഛത്തോടെ നോക്കുന്നവനത്രെ വിപ്ലവകാരി .
ക്രിസ്തു ദേവന്‍ വിപ്ലവകാരിയായിരുന്നോ ?
ആരാധനാലയത്തിലെ കച്ചവടക്കാര്‍ക്ക് നേരെ ചാട്ട ചുഴറ്റിച്ചെന്ന ക്രിസ്തു വിപ്ലവകാരി ആയിരുന്നില്ലേ ?
നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തു കമ്മൂണിസ്റ്റ് ആയിരുന്നില്ലേ ?
അതെ ക്രിസ്തു വിപ്ലവകാരി തന്നെ.വിപ്ലവകാരികളിലെ ദൈവമോ ദൈവങ്ങളിലെ വിപ്ലവകാരിയോ എന്നു മാത്രമാണ് സംശയം.
കന്യകയില്‍ പിറന്നതും, വെള്ളത്തിനു മീതെ നടന്നതും, കുഷ്ടരോഗിയെ സുഖപ്പെടുത്തിയതും, വെള്ളം വീഞാക്കിയതും  ഉയര്ത്തെഴുന്നേറ്റതും   അങ്ങിനെ അങ്ങിനെ പലതും  പാര്‍ട്ടി യുക്തി 'ചിന്ത'  യുടെ അടിസ്ഥാനത്തില്‍ ചിലപ്പോള്‍ ഇനി പുനര്‍നിര്‍ണയിക്കപ്പെടും എന്തായാലും കാത്തിരുന്നു കാണാം വിപ്ലവം വരാന്‍ കുര്‍ബാന ചൊല്ലിയാല്‍ മതി എന്നു പറയുന്ന കാലവും വിദൂരം ആയിരിക്കില്ല. 

ഇതൊക്കെ കാണുമ്പോള്‍ മനസ്സില്‍ തോന്നുന്ന ചോദ്യം ദൈവത്തിന്റെ സാമ്രാജ്യത്ത്വത്തിനെതിരെ  പ്രതികരിച്ച സാത്താന്‍ വിപ്ലവകാരി അല്ലേ ? സാമ്രാജ്യത്ത്വം  വിലക്കിയ കനി  തിന്ന 'ഹവ്വ' വിപ്ലവകാരി അല്ലേ ?
അറിയില്ല, അല്ലെങ്കിലും ഈ  വിശുദ്ധന്‍മാരും  വിപ്ലവകാരികളും തിരഞ്ഞെടുക്കപ്പെടുന്നത് മനുഷ്യ യുക്തിയുടെ പരിമിതികള്‍ക്ക് അപ്പുറം ഉള്ള പല പ്രതിഭാസങ്ങളുടെ അടിസ്ഥാനത്തില്‍ ആണ്, പിറവവും, മാണിസാറും, കേവല ഭൂരി പക്ഷവും അങ്ങിനെ അങ്ങിനെ ചില ഗഹനമായ പ്രതിഭാസങ്ങള്‍......

Thursday, January 12, 2012

തമസ്കരിക്കപ്പെടേണ്ടവന്‍


നെഹ്‌റു  മുതല്‍ ഇങ്ങോട്ട് ആരുടെ ജന്മ/മരണ ദിനത്തിലും മലയാള പത്രങ്ങളില്‍ ഒരു മുഴുപെജില്‍ ക്ലോസപ്പ് പുഞ്ഞിരിയുമായി നില്‍ക്കുന്ന ചിത്രവും  രാജ്യം പ്രണാമം അര്‍പ്പിക്കുന്നു എന്ന തലക്കെട്ടോടും കൂടി സര്‍ക്കാര്‍ തന്നെ പരസ്യങ്ങള്‍ ഇറക്കാറുണ്ട്, വര്‍ഷങ്ങളായ് ആ പതിവ് നിര്‍ത്താതെ തുടര്‍ന്ന് പോരുന്നു ഈ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ് അഭിനവ വിക്ടോറിയാ രാജ്ഞിയുടെ ചിത്രവും പുട്ടിനു പീര എന്നപോലെ ചേര്‍ക്കും എന്നു മാത്രം, ഓരോ നേതാവിനെക്കുരിച്ചും നമ്മെ നാമാക്കി മാറ്റിയ ഓരോ മഹാനെക്കുറിച്ചും നമ്മെ ബോധവത്കരിക്കുക എന്ന ഭാരിച്ച ഉത്തര വാദിത്വം ആണ് സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നത്.

2012  ജനുവരി  പന്ത്രണ്ടാം  തീയതി  മലയാളത്തില്‍ പ്രമുഖ പത്രങ്ങളില്‍ വന്ന ദേശീയ യുവ ജന ദിനത്തിന്റെ പരസ്യം ആണ് താഴെക്കാണുന്നത്.


ജനുവരി പന്ത്രണ്ട് എന്ത് കൊണ്ട് യുവജനമായ് പ്രഖ്യാപിച്ചു എന്നത് ഈ പോസ്റര്‍ നോക്കിയാല്‍ വ്യക്തമാവില്ല , 
സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമാണ് ജനുവരി പന്ത്രണ്ട്, നൂറ്റാണ്ടുകളുടെ അടിമത്തം അടിമ മനോഭാവത്തിന്റെ കൂരിരുട്ടില്‍ ഭാരതത്തിന്റെ മക്കളെ ആഴ്ത്തിയപ്പോള്‍ ആത്മാഭിമാനത്തിന്റെ, ത്യാഗത്തിന്റെ ഉജ്ജ്വല സൂര്യനായ് ഉദിച്ചുയര്‍ന്ന ധീരനായ യുവാവിന്റെ ജന്മദിനം, ആ നാമം പോലും ഓരോ വ്യക്തിയിലും അചഞ്ചലമായ ഊര്‍ജസ്വലതയും വീര്യവും ഉയര്‍ത്താന്‍ പര്യാപ്തമാണ്‌, എന്നാല്‍ ഈ പരസ്യത്തില്‍ എവിടെയും  വിവേകാനന്ദനെക്കുറിച്ച് ഒരു പരാമര്‍ശം പോലും കാണാന്‍ സാധിക്കില്ല..
എന്നും കാര്യങ്ങള്‍ അങ്ങിനെ ഒക്കെതന്നെയായിരുന്നു,ശ്രീ രാമനെയും ശ്രീകൃഷ്ണനെയും   ശ്രീ ബുദ്ധനെയും  ഭാരതീയന്റെ മനസ്സില്‍ നിന്നും അടര്‍ത്തി മാറ്റാന്‍  ശ്രമിച്ച മുഗള്‍ ഭരണ കാലവും, ചത്രപതിയെയും, റാണാ പ്രതാപസിംഹനെയും മറക്കാന്‍ പ്രേരിപ്പിച്ച ബ്രിട്ടീഷ് ഭരണ കാലവും, വിവേകാനന്ദനെ തമസ്കരിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ കാലഘട്ടവും അതാണ്‌ നമ്മോടു പറയുന്നത്. ഭാരതീയനെ തന്റെ സ്വത്വത്തില്‍ അഭിമാനം കൊള്ളാന്‍ പഠിപ്പിച്ച വിവേകാനന്ദനെ വിസ്മരിക്കാന്‍ ശ്രമിക്കുന്നതിലൂടെ നാം നമ്മുടെ പൂര്‍വികരെ, നമ്മുടെ സംസ്കാരത്തെ ഒക്കെ വിസ്മരിക്കുകയാണ്,
കല്‍ക്കട്ടയിലെ മഹാവ്യാധി നിറഞ്ഞ തെരുവിലേക്ക് ആശ്വാസവുമായ് ഇറങ്ങിചെന്നപ്പോള്‍, പരിവ്രാജകനായ് ഭാരതം മുഴുവന്‍ അലഞ്ഞപ്പോള്‍ ആ യോഗിവര്യന്‍ ചിന്തിച്ചത് സമാധാനത്തിനുള്ള നോബല്‍ സമ്മാന സമ്മാനം നേടേണ്ട വഴികളെക്കുറിച്ചോ, മതപരിവര്‍ത്തനം നടത്തി ആളെക്കൂട്ടുന്നതിനെക്കുരിച്ച്ചോ ആയിരുന്നില്ല, മൃതപ്രായമായ നൂറുകോടി ഭാരത മക്കളുടെ അമ്മയുടെ പുനരുദ്ധാരനത്തെക്കുറിച്ചായിരുന്നു, സ്വാതന്ത്ര്യത്തിന്റെ വൈഖരി ഭാരത മണ്ണില്‍ മുഴക്കും എന്നു പ്രതിഞ്ഞ ചെയ്യാന്‍ ഒരു പറ്റം യുവാക്കളെ മുന്നോട്ട് നയിച്ചത്, അവരില്‍ ആത്മ വിശ്വാസം നയിച്ചത്  സ്വാമിയുടെ ജീവിതദര്‍ശനം തന്നെയാണ്. എന്നാല്‍ വിവേകാനന്ദ ദര്‍ശനങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതില്‍ ഉള്ള അപകടങ്ങളെക്കുറിച്ച് അതി ബുദ്ധിമാന്മാര്‍ ആയ നേതാക്കള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു, മധ്യാഹ്നാര്‍ക്ക പ്രഭയില്‍ നിഷ്പ്രഭാമാകുന്ന മിന്നാമിനുങ്ങിനെപ്പോലെ തങ്ങളുടെ യുവരാജാവെന്ന ബിംബം വിവേകാനന്ദ ദര്‍ശനങ്ങളെ പരിചയപ്പെടുന്ന യുവഭാരതത്ത്തിനു മുന്‍പില്‍ ഇടിഞ്ഞു വീഴും, സ്വരാഷ്ട്രത്തെയും അതിന്റെ സംസ്കാര മഹിമയും ആദരിക്കാന്‍ പഠിച്ചാല്‍ ഭാരതീയനില്‍ നൂറ്റാണ്ടുകളായി കെട്ടിയിടപ്പെട്ട അജയ്യ ശക്തി ഉണര്‍ന്നാല്‍ കുടുംബ രാഷ്ട്രീയത്തിന്റെയും വിദേശീ ഭരണത്തിന്റെയും നാണക്കേടുകള്‍  പേറാന്‍ ഇനിയും അവര്‍ സമ്മതിക്കില്ല.
വിവേകാനന്ദ വൈഖരി സ്പര്‍ശിക്കാന്‍ അനുവദിച്ചാല്‍ പ്രതികരിക്കുന്ന ഒരു യുവ സമൂഹം ഉണര്‍ന്നാല്‍ അഴിമതിയുടെ മണിമാളികകളില്‍ വിരാജിക്കുന്ന 'രാജാ'ക്കന്‍ മാര്‍ക്കും അവരെ താങ്ങുന്ന രാജ്ഞിമാര്‍ക്കും ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ മാത്രമേ ഒതുങ്ങേണ്ടിവരും, സര്‍വോപരി വിവേകാനണ്ടാനെന്ന സംന്യാസിയെ അറിഞ്ഞാല്‍ രാമകൃഷ്ണന്‍ എന്ന ഗുരു നാഥനെ അറിഞ്ഞാല്‍ ഭാരതം അതിന്റെ ആധ്യാത്മിക സത്തയെ തിരിച്ചറിഞ്ഞാല്‍ പോപ്പിന്റെ മാനസ പുത്രിയുടെ മാസ്റര്‍ പ്ലാനുകള്‍ തകര്ത്തെരിയപ്പെടും.. 
അതെ വിവേകാനന്ദന്‍ താമസ്കരിക്കപ്പെടേണ്ടവന്‍ തന്നെ.. 
എങ്കിലും ഒന്നോര്‍ക്കുക.. 
ഭാരതയുവത്വം  ഒരായിരം ആണ്ടുകള്‍ കഴിഞ്ഞാലും സ്മരിക്കപ്പെടുകയും, ആരാധിക്കപ്പെടുകയും ഉണ്ടാകുക  പരിവ്രാചകനായ, കാവി വസ്ത്ര ധാരിയായ, ഉത്തിഷ്ടതാ ജാഗ്രതാ എന്ന ഉപനിഷത്ത് വാക്യം ആധുനിക ലോകത്തിന്റെ  കര്‍ണപുടങ്ങളില്‍ മുഴക്കിയ മഹാനായ സംന്യാസിയുടെ പേരിലായിരിക്കും അല്ലാതെ തേച്ചു നിവര്‍ത്തിയ വെളുത്ത കുപ്പായത്തിനുള്ളിലെ വൈക്കോല്‍ യുവരാജാക്കന്‍മാരുടെ പേരിലായിരിക്കില്ല..

Saturday, January 7, 2012

ഒരക്ഷരം മിണ്ടിപ്പോകരുത്


ഏതാണ്ട് കുറച്ചു ആഴ്ചകള്‍ മുന്‍പായിരുന്നു കേരളത്തിലെ കണ്ണീര്‍ കടലില്‍ ആഴ്ത്തിയ ആ സംഭവം..
'അമൃതയിലെ നേഴ്സുമാര്‍ സമരം ചെയ്യുന്നു',
ബഹുജന രോഷം ഇരമ്പി അമൃതയില്‍ ആരെങ്കിലും കഷ്ടപ്പെട്ടാല്‍ വേരുതെയിരിക്കാനാവുമോ ? ദ്രിശ്യ- പത്ര മാധ്യമങ്ങള്‍ മുതല്‍ ചായക്കടകളും, യാത്രാ വാഹനങ്ങളും, ചന്തയും പബ്ലിക് ഈ സ്പേസുകളും ചര്‍ച്ചയ്ക്ക വേദിയായി..
അമൃതാനന്ദമയി യുടെ പേരില്‍ നയന മനോഹരമായ കാര്‍ട്ടൂണുകള്‍ ഇറക്കാതിരിക്കാന്‍ സാമ്ഹൂക പ്രതിബദ്ധത ഉള്ള കാര്‍ട്ടൂണിസ്റ്കള്‍ക്കോ നാല് തെറിയെങ്കിലും വിളിക്കാതിരിക്കാന്‍ പുരോഗമന ചിന്താ ശിരോമണികള്‍ക്കോ കഴിഞ്ഞില്ല..
"ഹല്ലാ നമ്മുടെ നേഴ്സ് കൊച്ചുങ്ങള്‍ ഇങ്ങനെ നരകിക്കുമ്പോള്‍ നമ്മള് മിണ്ടാതിരുന്നാ ഒക്കുമോ ?"
അതെ, അങ്ങിനെ നമ്മുടെ അഭിനവ കേരളം അമൃതയിലെ നേഴ്സുമാര്‍ അനുഭവിക്കുന്ന 'നരക യാതന' കളെക്കുറിച്ച് ചര്‍ച്ച ചെയ്തു..
സത്യാവസ്തയെക്കുരിച്ച്ച് തിരക്കാന്‍ മിനക്കെടാതെ തോന്നിയതൊക്കെ പ്രചരിപ്പിച്ചു, ഇന്ടെന്ഷിപ്പ് ചെയ്യുന്ന കുട്ടികള്‍ പോലും അമൃതയില്‍ 3500 നു മുകളില്‍ സ്ടയിപെന്റ്റ് ആയി വാങ്ങുമ്പോള്‍, അവിടെ വളരെകുറച്ചേ ശമ്പളം ഉള്ളൂ എന്ന് പ്രചരിപ്പിച്ചു, ഇന്റെന്ഷിപ് കഴിഞ്ഞു  കുട്ടികള്‍ പോയപ്പോള്‍ സമരം ചെയ്തതിനു പിരിച്ചു വിട്ടതാണ് എന്നാ കള്ളക്കഥ മെനഞ്ഞെടുത്തു അങ്ങിനെ ധീര ധീരം കേരളക്കര നേഴ്സ് സമരത്തിനു തങ്ങളാല്‍ ആവുന്ന വിധത്തിലൊക്കെ സൗകര്യം ചെയ്തു കൊടുത്തു..
എന്നാല്‍ അതിനു മുന്‍പും പിന്‍പും ഇതേ തൂവെള്ള വസ്ത്രം അണിയുന്ന നേഴ്സുമാര്‍ തെന്നെ മറ്റു പല ആശുപത്രികളിലും സമരം നടത്തി..
അമൃതയിലെ സമരം മുന്‍‌കൂര്‍ അറിയിപ്പുകളില്ലാതെ രോഗികളുടെ ജീവന് പുല്ലുവില കല്‍പ്പിച്ചിട്ടുള്ള ഇറങ്ങിപ്പോക്ക് ആഭാസമായിരുന്നെങ്കില്‍, അസീസിയയിലും മറ്റും നേഴ്സുമാര്‍ സമരം നടത്തിയത് നിയമാനുസ്രിതമായ് മാനേജ്മെന്റിനെ മുന്‍കൂട്ടി അറിയിചിട്ടായിരുന്നു, മുത്തൂറ്റും.ചെറുപുഷ്പവും, അങ്ങിനെ എത്ര എത്ര ആശുപത്രികളില്‍ സമരങ്ങള്‍ അരങ്ങേറീ ?
അവിടയൊക്കെ നേഴ്സുമാരുടെ ഒരു പ്രധാന ആവശ്യം രണ്ടു ഷിഫ്റ്റ്‌ എന്നുള്ളത് മൂന്നു ഷിഫ്റ്റ്‌ ആക്കി ഉയര്‍ത്തുക എന്നതായിരുന്നു,എന്നാല്‍ അമൃതയില്‍ സമരത്തിനു മുന്‍പേ തന്നെ മൂന്നു ഷിഫ്റ്റില്‍ ആയിരുന്നു ജോലി.
എങ്കിലും ആ ആവശ്യങ്ങളൊന്നും നമ്മുടെ അഭിനവ ബുദ്ധിജീവി പുരോഗമന ചാനലുകാരുടെ കണ്ണില്‍ കണ്ടില്ല അഥവാ അവ കാണാന്‍ പാടില്ലത്തതായിരുന്നു..
അമൃതാ ഹോസ്പിറ്റലിലെ സംഭവങ്ങള്‍ക്ക് പിന്നാലെ അമൃതാനന്ദമയിയെ വ്യക്തിപരമായ് അപമാനിച്ചുകൊണ്ട്,അവര്‍ ചെയ്ത സേവനങ്ങളെക്കുറിച്ച് ഓര്‍ക്കേണ്ട, ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ ആഭാസകരമായ് ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ നെറ്റ്വര്‍ക്ക് നിറച്ചവര്‍ ..
ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലിനെക്കുറിച്ചോ, അമല ഹോസ്പിറ്റലിനെക്കുറിച്ചോ,മുത്തൂറ്റ് MESനെക്കുറിച്ചോ, അസീസിയെക്കുറിച്ചോ, മുത്തൂറ്റ് ഹോസ്പിറ്റലിനെക്കുറിച്ചോ കേട്ടിട്ടേ ഇല്ല..
മന്ത്രി പുങ്കവന്‍മാരും, അഴകിയരാവണ യൂത്ത്നേതാക്കളും അറിഞ്ഞതെ ഇല്ല ,
നേഴ്സുമാരുടെ ദുഃഖം തന്റെ തൂവാലത്തുമ്പ്‌ കൊണ്ട് ഒപ്പിയെടുക്കുവാന്‍ കൃഷ്ണയ്യന്‍മാരെയും ആ വഴിക്കെങ്ങും കണ്ടത് പോലുമില്ല.
കാര്ട്ടൂണിസ്റ്റ് ബുദ്ധിജീവി മാളത്തില്‍ നിന്നും തലപോലും പുറത്ത്തിടുന്നില്ല

അമൃതാനന്ദ മയിയെ പറഞ്ഞത് പോലെ പാതിരിയെയോ,മോയലിയാരെയോ തൊട്ടു കളിച്ചാല്‍ എന്താകും അനുഭവം എന്നുള്ളതിന് അഭയയും,ചേകന്നൂര്‍ മൌലവിയും രക്ത സാക്ഷികളായും, ടി ജെ ജോസഫിനെപ്പോലുളവര്‍ ജീവിക്കുന്ന രക്തസാക്ഷികലായും ഉള്ളപ്പോള്‍ അതൊന്നും കാണാതിരിക്കുന്നതാ നല്ലത്എന്നത് കൊണ്ടാണോ ?
അതോ വോട്ടും,കാശും പിന്നെ പലതും കയ്യില്‍ തടയണമെങ്കില്‍ ഇങ്ങനെ പലതും കാനാതിരുന്നെ പറ്റൂ എന്നത് കൊണ്ടോ
അറിയില്ല
എന്തായാലും അമൃതയെ ക്കുറിച്ചു നമുക്കിനിയും ചര്‍ച്ചകളും വിശകലനങ്ങളും പ്രതിഷേധങ്ങളും നടത്താം, അമൃതാനന്ദമയിയെ നാല് തെറി വിളിക്കാം, എന്നാല്‍ അമലയെയും ലിറ്റില്‍ ഫ്ലവറിനെയും അസീസിയായെയും കുറിച്ച് ഒരുത്തനും ഒരക്ഷരം  മിണ്ടിപ്പോകരുത്