Friday, April 20, 2012

നെയ്യാറ്റിന്‍കരയിലെ ത്രികോണപ്പോരും പാണക്കാട്ടെ നെയ്പ്പത്തിരിയും,



അങ്ങിനെ മാധ്യമങ്ങള്‍ പുതിയൊരു വെണ്ടയ്ക്ക നിരത്തിയിരിക്കുന്നു നെയ്യാറ്റിന്‍കരയില്‍ ത്രികോണ മത്സരം..
ത്രികോണവും ചതുഷ്കോണവും  ഒക്കെയായുള്ള മത്സരങ്ങള്‍  കാസര്‍കോട്ടും പാലക്കാട്ടും അനന്ത പുരിയിലും ഇടക്കൊക്കെ അരങ്ങേറിയിട്ടുണ്ടെങ്കിലും കേരളമണ്ണിനു ഇപ്പോളും സുപരിചിതമായിട്ടില്ല . 
ത്രികോണ മത്സരങ്ങളില്‍  ശക്തമായ അടി ഒഴുക്കുകള്‍ മൂലം മിക്കപ്പോഴും മൂന്നാം മുനമ്പ്‌ ഓടിയുകയാണ് പതിവ് .എന്നാല്‍ ഇത്തവണ പതിവ് തെറ്റും എന്നാണ് രാഷ്ട്രീയ നിരീക്ഷണ പുരകളില്‍ നിന്നും കേള്‍ക്കുന്ന അടക്കം പറച്ചിലുകള്‍.
അധികാരത്തിന്റെ കോട്ട മുകളില്‍ നിന്നും കോണി ഒടിഞ്ഞു വീഴാതിരിക്കാന്‍ വലതന്മാര്‍ ആടിയ അപഹാസ്യമായ  നപുംസക  നാടകം സൃഷ്‌ടിച്ച  അഭിപ്രായ ഭിന്നതയും മുറു മുറുക്കലും  ജനങ്ങളുടെ ഇടയിലും, അണികളുടെ ഇടയിലും എന്നല്ല കേരള  കൈപ്പത്തിയുടെ വിരലുകള്‍ക്കിടയില്‍ തന്നെ  പ്രശ്നങ്ങള്‍ പിന്നയും പിന്നയും   ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ഒരു പക്ഷെ കേരള കൈപത്തിയുടെ പത്തി താഴ്ത്താന്‍ പോകുന്നത് ഇടതു പക്ഷമോ ബി ജെ പിയോ ആയിരിക്കില്ല  കൊണ്ഗ്രസ്സിലെ ശക്തമായ ഈ വിഭാഗീയത തന്നെയായിരിക്കും..കോണ്ഗ്രസ്  ഉണ്ടായ കാലം മുതല്‍ക്കേ വിഭാഗീയതയും ഗ്രൂപ്പിസവും ഒക്കെയുണ്ടെങ്കിലും നേതാക്കള്‍ മുതല്‍ ഏറ്റവും താഴെയുള്ള പ്രവര്‍ത്തകര്‍ വരെ ഇത്രയേറെ അസ്വസ്ഥരായ മറ്റൊരു അവസരം ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്

ജയിച്ച ഉടനെ കേരളാ കൊണ്ഗ്രസ്സുകാരന്‍ ഓടിയത് പാണക്കാട്ടെക്കാണ്‌. ചാണ്ടിച്ചായന്റെ വീട്ടിലെ പിടീം കൊഴുക്കട്ടേം തിന്നുന്നതിനേക്കാള്‍ കാര്യം പാണക്കാട്ടെ  നെയ്പ്പത്തിരി തിന്നുന്നതിലാണെന്നു മനസ്സിലാക്കാനുള്ള വകതിരിവെങ്കിലും ഇല്ലെങ്കില്‍ പിന്നൊരു കേരളാ കൊണ്ഗ്രസ്സുകാരനാണെന്ന്  പറയാനൊക്കുമോ  ?
കേരള ഭരണ ചക്രം തിരിയുന്നത്  പാണക്കാട്ടെ വരിക്ക പ്ലാവിന്റെ ചോട്ടില്‍ ആണെന്ന കാര്യം മനസ്സിലാക്കിയത് കൊണ്ട് അനൂപിനും കേരളാ കൊണ്ഗ്രസ്സിനും കിട്ടേണ്ടത് കിട്ടി. കേപ്പിസിസി പ്രസിഡന്റിനെ വീട്ടില്‍ ചെന്നാല്‍ അവിയലും പപ്പടോം  കൂട്ടി നല്ലൊരു ഊണ് കിട്ടുമായിരിക്കിയം അധികാരം വേണോ പാണക്കാട്ടു തന്നെ ചെല്ലണം.

കേരള കൊണ്ഗ്രസ്സും മുസ്ലീം ലീഗും കത്തോലിക്ക കൊണ്ഗ്രസ്സും ഉണ്ട് കഴിഞ്ഞതിന്റെ ശിഷ്ടം മാത്രം സമുദായങ്ങള്‍ക്ക് നീക്കി വക്കുമ്പോള്‍ പിറവത്ത് പിന്തുണ നല്‍കി വിജയിപ്പിച്ച സാമുദായിക സംഘടനകള്‍ നെയ്യാറ്റിന്‍ കരയില്‍ രക്ഷക്കെത്തുമെന്ന പ്രശ്നം പോലും ഉദിക്കുന്നില്ല, പ്രബലമായ ക്രിസ്ത്യന്‍ നാടാര്‍ വോട്ടുകള്‍ ഇരു മുന്നണികള്‍ക്കുമായ്  വിഭജിച്ചു പോകുമെങ്കിലും ഹിന്ദു നാടാര്‍- നായര്‍ വോട്ടുകള്‍ ഇത്തവണ ബി ജെ പി യുടെ ബാലറ്റില്‍ വീഴും എന്നു തന്നെ വേണം കരുതാന്‍, ഭൂരിപക്ഷത്തിന്റെ അധികാരങ്ങള്‍ കവര്ന്നെടുത്തതിലുള്ള അമര്‍ഷം പ്രകടിപ്പിക്കാനും ഉള്ള അവസരമായ് തന്നെ എസ എന്‍ ഡി പി യും ഈ തെരഞ്ഞെടുപ്പിനെ കാണാന്‍ സാധ്യത കൂടുതലാണ്. കേരള നിയമ സഭയില്‍ ഭൂരിപക്ഷത്തിനു വേണ്ടി ശബ്ദിക്കാന്‍ ആരെങ്കിലും വേണം എന്ന ചിന്ത നമ്പൂരി മുതല്‍ നായാടി വരെ ഉള്ളവരുടെ വിശാല ഐക്യത്തിന് വേണ്ടി ശ്രമിക്കുന്ന വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടാവില്ല എന്നു കരുതാന്‍ കഴിയില്ല.

അഴിമതി, വിലക്കയറ്റം, ന്യൂന പക്ഷ പ്രീണനം, ഇറ്റലി കപ്പല്‍ പ്രശ്നം,  മുതലായ പ്രശ്നങ്ങള്‍ ജനങ്ങളില്‍ ഉണര്ത്തിയിരിക്കുന്ന കോണ്ഗ്രസ് വിരുദ്ധ മനോഭാവം ബി ജെ പിക്കും ഇടതിനും ഒരുപോലെ ഗുണം ചെയ്യും, ഓ രാജഗോപാലിന്റെ വ്യക്തി പ്രഭാവവും പിന്തുണയും ബി ജെ പിക്ക് വലിയൊരു ബലമായിരിക്കും എന്നതും തീര്‍ച്ചയാണ്.. 
ത്രികോണ മത്സരത്തിനടിയിലൂടെ ഒരു കോ-മാ-ലീ  ത്രികോണ കൈകൊര്‍ക്കല്‍  ഉണ്ടാവാനുള്ള സാധ്യത കാസര്‍ഗോട്, കണ്ണൂര്‍ ജില്ലകളിലെ ലീഗ്- മാര്‍ക്കിസ്റ്റ് പോരുകളുടെ പശ്ചാത്തലത്തില്‍ കുറവാണെങ്കിലും, ഒട്ടും സാധ്യതയില്ല എന്നും പറയാന്‍ സാധിക്കില്ല.