Monday, October 15, 2012

ഭീകരവാദികള്‍ ഉണ്ടാകുന്നത്



     കൊണ്ഗ്രസ്സിലെ യുവ തുര്‍ക്കികള്‍ എങ്ങനെ മാധ്യമ ശ്രദ്ധ നേടാം എന്ന് കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്ചയാണ് കുറച്ചു കാലമായ് നാം കാണുന്നത്.
അതിനുള്ള ഒരു പരിശ്രമം ആണോ അതോ കേരളം ഭരിക്കുന്ന പാണക്കാട്ടെ സുല്‍ത്താന്‍മാരുടെ മനം കുളിര്‍പ്പിക്കാന്‍ ആണോ എന്നറിയില്ല വിഷ്ണു നാഥന്‍ പുതിയ ചില കണ്ടെത്തലുകളുമായ് ഇറങ്ങിയത്. എന്തായാലും സംഗതി ഗംഫീരം ആയിരുന്നു. ഇന്ത്യ എന്നല്ല ഈ ലോകം മുഴുവന്‍ വലയുന്ന വലിയൊരു പ്രശ്നത്തിന്റെ കാരണമാണ് വിഷ്ണു നാഥന്‍ കണ്ടെത്തിയത്. ഭീകരവാദികള്‍ എങ്ങനെയുണ്ടാവുന്നു എന്നതിനെക്കുറിച്ച് പുതിയൊരു സിദ്ധാന്തവുമായാണ് വിഷ്ണുനാഥ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ലോകപോലീസ് കളിക്കുന്ന അമേരിക്കയിലെ ഒബാമാ അണ്ണനു പോലും പിടി കിട്ടാത്ത തീവ്രവാദത്തിന്റെ അടിവേരുകള്‍ ആണ് കൊച്ചു കേരളത്തിലെ ഒരു 'ചിന്ന കൊളന്തൈ' കണ്ടു പിടിച്ചത്. ഭീകര വാദികള്‍ ഉണ്ടാക്കടുന്നത് ശ്രീ കൃഷ്ണ ജയന്തിയിലൂടെ ആണെന്നും ബാല ഗോകുലം എന്ന ഭീകര സംഘടന ആണ് അതിനു പിന്നിലും എന്നാണു നാഥന്റെ നിരീക്ഷണം.

    പീതാംബരവും, മുരളികയും ചൂടി നടക്കുന്ന കൊച്ചു കണ്ണന്‍മാരെ കണ്ടാല്‍ ആര്‍ക്കാണ് കൌതുകം തോന്നാത്തത് ? കഴിഞ്ഞ ശ്രീ കൃഷ്ണ ജയന്തിക്കു ഒരിടത്ത് ശോഭായാത്ര ഉത്ഘാടനംചെയ്യാന്‍ ചെന്നത് നാതിന്റെ പാര്‍ട്ടിയിലെ തന്നെ മുരളീധരന്‍ ആയിരുന്നു. മറ്റൊരിടത്താകട്ടെ കൊടികുത്തിയ കമ്മൂണിസ്റ്റ് സാക്ഷാല്‍ പന്ന്യന്‍ രവീന്ദ്രന്‍ ശ്രീകൃഷ്ണ വേഷ ധാരിയായ കുഞ്ഞിനെ ലാളിക്കുകയും ചെയ്തു. അവരൊന്നും സ്വപ്നത്തില്‍ പോലും അറിഞ്ഞിട്ടുണ്ടാകില്ല ആ കുട്ടികള്‍ ആണ് ഭാവി ഭീകരന്മാര്‍ എന്ന്. അതെങ്ങനെയാ വിഷ്ണുനാഥനെ പോലെ ദീര്‍ഘ വീക്ഷണമോ ബുദ്ധിയോ ഒക്കെ അവര്‍ക്കുണ്ടോ !, ഇനി വിഷ്ണു നാഥന്റെ വാക്കുകള്‍ ന്യൂനപക്ഷ പ്രീണനം ആണെന്ന് ചിലരെങ്കിലും തെട്ടിദ്ധരിച്ച്ചെക്കാം എന്നാല്‍ വിഷ്ണു വെറുതെ ഒന്നും പറയില്ല വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇതോക്കെ പറഞ്ഞത്

    ഒസാമാ ബിന്‍ലാദനും, അജ്മല്‍ കസബും കൂടി ശോഭയാത്രയില്‍ ശ്രീകൃഷ്ണ-കുചേലന്‍മാരായ് വേഷം കെട്ടി അണി നിരന്നതിന്റെ ചിത്രങ്ങളും വീഡിയോയും വിഷ്ണുവിന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ് ശ്രീ കൃഷ്ണ ജയന്തി നടത്തുന്നതില്‍ തടിയന്ടവിട നസീറാണ് എന്നും വിഷ്ണു നാഥന് സംശയമുണ്ട്. ബോംബ്‌, കത്തി കൊടുവാള്‍ എന്നിവയുടെ നിര്‍മ്മാണം, ഭീകരവാദ ക്ലാസുകള്‍, മുതലായവ യാണ് ബാലഗോകുലങ്ങളുടെ ഉള്ളില്‍ നടക്കുന്നത് എന്നും വിഷ്ണു നാഥന്‍ തന്റെ നിരീക്ഷ്നാത്മക ഡിക്ടറ്റീവ്ബുദ്ധിയില്‍ കണ്ടെത്തിയിട്ടുണ്ട്.

     ലോകത്തെ ഭീകരവാദത്ത്തില്‍ നിന്നും രക്ഷിക്കാന്‍ ബാലഗോകുലങ്ങള്‍ നിരോധിക്കുകയും, മയില്‍ പീലി മഞ്ഞപ്പട്ട് മുതലായവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുക എന്നതാണ് വിഷ്ണു നാഥ് നിര്‍ദ്ദേശിക്കുന്ന എളുപ്പവഴി. കുട്ടികള്‍ക്ക് കൃഷ്ണ കഥകള്‍ പറഞ്ഞു കൊടുക്കുന്നതോ എന്തിനു അമര്‍ ചിത്ര കഥ പോലും വായിക്കാന്‍ അനുവടിക്കുന്നതോ പോലും ഭാവിയില്‍ അവര്‍ തീവ്രവാദി ആവാന്‍ കാരണമായേക്കാം എന്നാണു നാഥന്‍ രക്ഷിതാക്കള്‍ക്ക് നല്‍കുന്ന മുന്നറീപ്പ്.

    ഭീകരവാദത്തിന്റെ അടിവേരറക്കാന്‍ പര്യാപ്തമായ നാഥന്റെ ഈ കണ്ടുപിടുത്തങ്ങളെ മാനിച്ച് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഇത്തവണ അദ്ദേഹത്തിനു തന്നെ നല്‍കണം എന്നാണു അരൂപിക്ക് പറയാനുള്ളത്.