Wednesday, February 11, 2015

"ഹിന്ദു പാക്കിസ്ഥാൻ": അറിവില്ലെങ്കിൽ ബലരാമൻ ചരിത്രം പഠിക്കുക


ഇന്ദ്രപ്രസ്ഥത്തിലെ വലിയവിജയത്തിൻറെ ഉത്സവലഹരിയിലാണ് ആം ആദ്മി പാർട്ടി. എന്നാൽ എള്ളുണങ്ങുന്നത് എണ്ണക്ക് കൂടെ ഈ കാട്ടം ഉണങ്ങുന്നതോ എന്ന ചോദിച്ച പോലെ ഈ വിജയത്തിൽ അഹങ്കരിക്കുന്ന മറ്റു രണ്ടുകൂട്ടരുമുണ്ട്. ഒന്നാമത്തേത് ഉള്ള നാല് വോട്ടും കളഞ്ഞു കുളിച്ച വിപ്ലവപാര്ട്ടിയാണ്. മറ്റേത് ഡൽഹിയുടെ അധികാര സിംഹാസനത്തിൽ പതിറ്റാണ്ടുകൾ വിരാചിച്ച് ഇന്ന് ഒരു സീറ്റു പൊലും ലഭിക്കാതെ അപ്രസക്തമായി തീർന്ന അഹിംസാപാർട്ടിയാണ്. മകൻ ചത്തെങ്കിലും മരുമകളുടെ കണ്ണീരുകാണാൻ സാധിച്ച അമ്മായിയമ്മയുടെ ചാരിതാർത്ഥ്യം ഇരു കൂട്ടരുടെയും മുഖത്ത് നിന്നും വായിച്ചെടുക്കാൻ അരൂപിക്ക് കഴിയുന്നുണ്ട്.

ഇതിൻറെ പ്രതിഫലനമാണ് ഹരിതകുമാരൻ ഇറക്കിയ പുതിയ ഫേസ്ബുക്ക് വിളംബരം. ആം ആദ്മി പാര്ട്ടിയുടെ വിജയം ഹിന്ദുപാക്കിസ്ഥാൻ ഉണ്ടാക്കാനുള്ള മോദിയുടെ നീക്കങ്ങൾക്കുള്ള ജനങ്ങളുടെ മറുപടിയാണ് എന്നാണ് വെളിപാട്. ഭാരതം ഹിന്ദുസ്ഥാനും-പാക്കിസ്ഥാനുമായി വെട്ടിമുറിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാൻ ഇസ്ലാം മതരാഷ്ട്രമായും, ഹിന്ദുസ്ഥാൻ അല്ലാതെയും  നിന്നു. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ കശാപ്പു ചെയ്യപ്പെടുമ്പോൾ ഇന്ത്യയിൽ ന്യൂനപക്ഷമായ മുസ്ലീങ്ങൾ ഭൂരിപക്ഷത്തോടൊപ്പം സുഖമായി ജീവിക്കുന്നു. അവർ ഈ രാഷ്ട്രത്തിൻറെ പരമോന്നത പദവിയായ രാഷ്ട്രപതി പദവിയിൽ വരെ എത്തുന്നു. ഇതിനൊക്കെ സാംസ്കാരികപരമായ കാരണമുണ്ട്. സഹവർത്തിത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഹിന്ദു പാരമ്പര്യത്തെ മനസ്സിലാക്കാൻ ബലരാമന്റെ  ഫേസ്ബുക്ക് വിജ്ഞാനം മതിയാവില്ല. 

പിന്നെ കൊണ്ഗ്രസ്സിലൂടെ ഈ നാട് നേടിയ പുരോഗമനാശയങ്ങൾ എന്ന് ഒഴുക്കൻ മട്ടിൽ ബലരാമൻ പറഞ്ഞു പോകുന്നുണ്ട് ആ പുരോഗമന ആശയങ്ങള ഏതെല്ലാമാണെന്ന് വ്യക്തമാകുന്നില്ല. 2ജിയും കല്ക്കരിയും അടക്കമുള്ള ശതകോടികളുടെ അഴിമതികളാണോ, അതോ സിഖ് വംശഹത്യയുടെയും ന്യൂനപക്ഷ പ്രീണനത്തിന്റെയുംപാഠങ്ങളാണോ ? അടിയന്തരാവസ്ഥയും, ഏകാധിപത്യപ്രവണതകളുടെയും കുടുംബവാഴ്ചയുടെയും  ആശയങ്ങളാണോ ?

ബിജെപിക്കെതിരെ തന്നെ മത്സരിച്ച ഓംരാജിനെ സംഘപരിവാർ പ്രഭൃതികളായി എഴുതി പിടിപ്പിച്ചത് വിവരമില്ലായ്മയുടെ  തെളിവാണോ അതോ രാഷ്ട്രീയ നെറികേടിൻറെ തെളിവാണോ എന്ന് മാത്രമേ അരൂപിക്ക് സംശയിക്കാനുള്ളൂ.

Wednesday, January 14, 2015

പിതാവിനും തിരികെ വരാം



ഘർവാപ്പസിയുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങൾ ആശങ്കപ്പെടണം എന്ന പവ്വത്തിൽ പിതാവിൻറെ വെളിപാട് മാതൃഭൂമിയിൽ വായിച്ചു.  ന്യൂനപക്ഷങ്ങളുടെ മൊത്തക്കുത്തക ആരെങ്കിലും അദ്ദേഹത്തിനു തീറാധാരം എഴുതിക്കൊടുത്തതായി അറിയില്ല. ന്യൂനപക്ഷങ്ങളെ ആശങ്കപ്പെടുത്തി വോട്ട് ധ്രുവീകരണം നടത്തുകയും അതുവഴി തങ്ങളുടെ വിശ്വാസചൂഷണം ശക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണ്  ഇത്തരം വിലകുറഞ്ഞ ജൽപ്പനങ്ങൾ എന്ന് ഏതെങ്കിലും "വർഗ്ഗീയവാദി" പറഞ്ഞു പോയാൽ അരൂപി കുറ്റം പറയില്ല. 

അറക്കാൻ  കൊണ്ടു പോകുന്ന  ആട്ടിൻപറ്റത്തിൽ നിന്നും ആടുകൾ നഷ്ടപ്പെടുമ്പോൾ ആടിടയന് ഉണ്ടാകുന്ന വിമ്മിഷ്ടം അരൂപിയ്ക്ക് മനസ്സിലാകും. എങ്കിലും മുത്തശ്ശിപ്പത്രത്തിൻറെ  നടുഭാഗം തന്നെ പിതാവ് കലിപ്പ് തീർക്കാൻ തീരഞ്ഞെടുത്തത് കാണുമ്പോൾ ആശങ്കയുടെ വലിപ്പം ഊഹിക്കാവുന്നത്തിനും അപ്പുറമാണ്.

ക്രിസ്ത്യാനികളുടെ എണ്ണം യൂറോപ്പിലും, അമേരിക്കയിലും കുറയുന്നത് കണ്ടു വിരണ്ട സഭ ഇപ്പോൾ ഏഷ്യൻ രാജ്യങ്ങളിൽ കണ്ണ് വച്ചിരിക്കുന്ന സമയത്താണ് ഇവന്മാർ ഘർവാപ്പസി എന്നും പറഞ്ഞോണ്ട് വരുന്നത്. കേരളവും ഇന്ത്യയുമൊക്കെ വളക്കൂറുള്ള മണ്ണാണെന്ന് വത്തിക്കാനിൽ പിതാവ് പറഞ്ഞു നാവ് അകത്ത്തെക്കിടുന്നതിനു മുൻപേ ഇവന്മാർ ഇവിടെ പണിതുടങ്ങി. 

ഞങ്ങൾ പാല്പ്പോടിയും, പഞ്ചസാരയും കൊടുത്തും, രോഗം മാറ്റാം എന്ന് പറഞ്ഞു പറ്റിച്ചുമൊക്കെ കഷ്ടപ്പെട്ട് മതം മാറ്റിയവരെ ഇങ്ങനെ തിരിച്ചു കൊണ്ടുപോയാൽ ഞങ്ങളുടെ അവസ്ഥ എന്താകും. ഞങ്ങൾക്ക് ആ കുഞ്ഞാടുകളെ ആവശ്യമുണ്ട്  കുഴിമാന്താനും, ഞങ്ങൾക്ക് വേണ്ടി അത്യാധുനിക സൗകര്യങ്ങളുള്ള "അരമന"കൾ  പണിയാനും, ഞങ്ങൾ എഴുതിക്കൊടുക്കുന്ന ഇടയലേഖനങ്ങൾ കേട്ട് തുളളാനും ഞങ്ങൾക്ക് അവരെ ആവശ്യമുണ്ട്. അവരെ വീണ്ടും തിരിച്ചു കൊണ്ടുപോകാൻ ശ്രമിച്ചാൽ ഞങ്ങളെ പോലെയുള്ള ന്യൂനപക്ഷസമുദായത്തിൻറെ അപ്പോസ്തോലൻമാരിൽ അത് ആശങ്കയുണ്ടാക്കും എന്നതാണ് പല ബിഷപ്പന്മാരുടെയും പ്രശ്നം.

സാധാരണ മനുഷ്യർക്കിടയിൽ സാധാരണക്കാരനായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന പക്ഷം പിതാവിനും തിരികെ വരാം എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ. എന്തായാലും ഈ വിഷയത്തിൽ അധികമൊന്നും പറയാൻ ഇപ്പോൾ അരൂപി മുതിരുന്നില്ല കർത്താവ് തന്നെ പറഞ്ഞ ഒരു വചനം ഉദ്ധരിച്ച് നിർത്തുന്നു..

"കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു."
(മത്തായി 23.14)