Tuesday, January 11, 2011

അസ്തമയമില്ലാത്ത മഹാസൂര്യന്‍

ആയിരത്താണ്ടുകളുടെ അടിമത്തം ഭാരതത്തിനും അവളുടെ പുത്രന്മാര്‍ക്കും സമ്മാനിച്ച അലസതയും ആത്മവിശ്വാസമില്ലായ്മയും തട്ടി ദൂരെയെറിഞ്ഞുകൊണ്ട് ആ കാഷായ വസ്ത്രധാരി ഗര്‍ജിച്ചു "ഉത്തിഷ്ട്ടത ജാഗ്രത പ്രാപ്യവരാന്‍ നിബോധത "
പൌരസ്ത്യമായതിനെ ഒക്കെയും  നിന്നിക്കുകയും പാശ്ചാത്യമായതോക്കെയും അന്ധമായി അനുകരിക്കുകയും ചെയ്തിരുന്ന ഇരുളടഞ്ഞ ആ ഭൂതകാലത്ത് ഉജ്വല പ്രഭാതൂകി ആ യുവ സന്യാസി സ്വാഭിമാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഭാരതീയ യുവത്വത്തിനു നല്‍കി .
പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഭാരത സംസ്കാരത്തെ കുറിച്ച് അറിവും ആദരവും വളര്‍ത്തി ലോക മതങ്ങളുടെ മാതാവായ സനാതന ധര്‍മത്തിന്റെ മഹത്തായ സന്ദേശം സര്‍വ ദേശങ്ങളിലും മുഴക്കി , അന്ധ വിശ്വാസങ്ങളുടെയും  അത്യാചാര - അനാചാരങ്ങളുടെ പടുകുഴിയില്‍ നിന്നും ഹൈന്ദവ ജനതയെ ഉദ്ധരിച്ച് ഒരു പുതുവെളിച്ചം  പരത്തിയ ആ കര്‍മ യോഗി യുടെ നാമം കേള്‍ക്കുന്ന മാത്രയില്‍ തന്നെ ഭാരതത്തിലെ ഓരോ മണല്‍ത്തരിയും ആലസ്യം വെടിയുന്നു .

മഹാദേവ വരപ്രസാദം കൊണ്ട് വിശ്വനാഥ് ദത്തക്കും, ഭുവനേശ്വരി ദേവിയുടെയും പുത്രനായി 1863 ഒരു മകര സംക്രാന്തി ദിന ത്തിലെ തണുത്ത  പ്രഭാതത്തില്‍ ഉദിച്ചുയര്‍ന്ന  ആ മഹാസൂര്യന്‍ ഉറങ്ങിക്കിടന്ന ഭാരതീയരെ തട്ടിയുണര്‍ത്തി  . യാതൊന്നിനെയും ഭയക്കാത്ത ,സത്യത്തിനുവേണ്ടി  സര്‍വവും ത്യജിക്കുന്ന, ഗുരുഭകതിയുടെയും ത്യാഗത്തിന്റെയും, ഉത്തമവും അനുകരണീയവുമായ ഉദാത്ത മാതൃകയായിരുന്നു സ്വാമി വിവേകാനന്ദന്‍ ,
അലസതയല്ല കര്‍മകുശലതയാണ് ആധ്യാത്മികതയെന്നു ലോകത്തിനു തന്റെ പ്രവത്തനങ്ങളിലൂടെ ആണ് നിമിഷം തെളിയിച്ചു കൊണ്ടേയിരുന്നു .
യുവത്വം എങ്ങിനെ വിനിയോഗിക്കണം എന്നും യുവാക്കള്‍ എങ്ങിനെ ആയിരിക്കണം എന്നും സ്വാമികള്‍ക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു
വിശക്കുന്നവന്റെ വിശപ്പകറ്റാന്‍ കഴിയുന്നതിലും വലിയ ഈശ്വരാരാധന ഇല്ലെന്നു പറഞ്ഞ സ്വാമികള്‍ "മാനവ സേവ മാധവ സേവ " എന്ന് ഉത്ബോധിപ്പിച്ച്ചു .

ഇന്നും അവിടുത്തെ വാക്കുകള്‍ക്കു അനുനിമിഷം പ്രസക്തി വര്‍ത്ധിച്ച്ചുകൊണ്ടിരിക്കുന്നു ,ഇന്നിതാ വീണും ഒരു വിവേകാനന്ദ ജയന്തി വന്നണഞ്ഞിരിക്കുന്നു,

നമുക്ക്
സ്മരിക്കാം ആ മഹാത്ഭുതത്തെ

പകര്‍ത്താം സ്വജീവിതത്തിലാ വാക്കുകള്‍

മുറുകെ പിടിക്കാം ആ മൂല്യങ്ങളെ

നമ്മുടെ കര്‍ണ്ണപുടങ്ങളില്‍ അദ്ദേഹത്തിന്റെ ആ മഹാ വൈഖരി സദാ മുഴങ്ങട്ടെ

"എഴുന്നേൽക്കൂ, പ്രവർത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ."

"ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധിത"

No comments:

Post a Comment