Thursday, January 12, 2012

തമസ്കരിക്കപ്പെടേണ്ടവന്‍


നെഹ്‌റു  മുതല്‍ ഇങ്ങോട്ട് ആരുടെ ജന്മ/മരണ ദിനത്തിലും മലയാള പത്രങ്ങളില്‍ ഒരു മുഴുപെജില്‍ ക്ലോസപ്പ് പുഞ്ഞിരിയുമായി നില്‍ക്കുന്ന ചിത്രവും  രാജ്യം പ്രണാമം അര്‍പ്പിക്കുന്നു എന്ന തലക്കെട്ടോടും കൂടി സര്‍ക്കാര്‍ തന്നെ പരസ്യങ്ങള്‍ ഇറക്കാറുണ്ട്, വര്‍ഷങ്ങളായ് ആ പതിവ് നിര്‍ത്താതെ തുടര്‍ന്ന് പോരുന്നു ഈ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ് അഭിനവ വിക്ടോറിയാ രാജ്ഞിയുടെ ചിത്രവും പുട്ടിനു പീര എന്നപോലെ ചേര്‍ക്കും എന്നു മാത്രം, ഓരോ നേതാവിനെക്കുരിച്ചും നമ്മെ നാമാക്കി മാറ്റിയ ഓരോ മഹാനെക്കുറിച്ചും നമ്മെ ബോധവത്കരിക്കുക എന്ന ഭാരിച്ച ഉത്തര വാദിത്വം ആണ് സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നത്.

2012  ജനുവരി  പന്ത്രണ്ടാം  തീയതി  മലയാളത്തില്‍ പ്രമുഖ പത്രങ്ങളില്‍ വന്ന ദേശീയ യുവ ജന ദിനത്തിന്റെ പരസ്യം ആണ് താഴെക്കാണുന്നത്.


ജനുവരി പന്ത്രണ്ട് എന്ത് കൊണ്ട് യുവജനമായ് പ്രഖ്യാപിച്ചു എന്നത് ഈ പോസ്റര്‍ നോക്കിയാല്‍ വ്യക്തമാവില്ല , 
സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമാണ് ജനുവരി പന്ത്രണ്ട്, നൂറ്റാണ്ടുകളുടെ അടിമത്തം അടിമ മനോഭാവത്തിന്റെ കൂരിരുട്ടില്‍ ഭാരതത്തിന്റെ മക്കളെ ആഴ്ത്തിയപ്പോള്‍ ആത്മാഭിമാനത്തിന്റെ, ത്യാഗത്തിന്റെ ഉജ്ജ്വല സൂര്യനായ് ഉദിച്ചുയര്‍ന്ന ധീരനായ യുവാവിന്റെ ജന്മദിനം, ആ നാമം പോലും ഓരോ വ്യക്തിയിലും അചഞ്ചലമായ ഊര്‍ജസ്വലതയും വീര്യവും ഉയര്‍ത്താന്‍ പര്യാപ്തമാണ്‌, എന്നാല്‍ ഈ പരസ്യത്തില്‍ എവിടെയും  വിവേകാനന്ദനെക്കുറിച്ച് ഒരു പരാമര്‍ശം പോലും കാണാന്‍ സാധിക്കില്ല..
എന്നും കാര്യങ്ങള്‍ അങ്ങിനെ ഒക്കെതന്നെയായിരുന്നു,ശ്രീ രാമനെയും ശ്രീകൃഷ്ണനെയും   ശ്രീ ബുദ്ധനെയും  ഭാരതീയന്റെ മനസ്സില്‍ നിന്നും അടര്‍ത്തി മാറ്റാന്‍  ശ്രമിച്ച മുഗള്‍ ഭരണ കാലവും, ചത്രപതിയെയും, റാണാ പ്രതാപസിംഹനെയും മറക്കാന്‍ പ്രേരിപ്പിച്ച ബ്രിട്ടീഷ് ഭരണ കാലവും, വിവേകാനന്ദനെ തമസ്കരിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ കാലഘട്ടവും അതാണ്‌ നമ്മോടു പറയുന്നത്. ഭാരതീയനെ തന്റെ സ്വത്വത്തില്‍ അഭിമാനം കൊള്ളാന്‍ പഠിപ്പിച്ച വിവേകാനന്ദനെ വിസ്മരിക്കാന്‍ ശ്രമിക്കുന്നതിലൂടെ നാം നമ്മുടെ പൂര്‍വികരെ, നമ്മുടെ സംസ്കാരത്തെ ഒക്കെ വിസ്മരിക്കുകയാണ്,
കല്‍ക്കട്ടയിലെ മഹാവ്യാധി നിറഞ്ഞ തെരുവിലേക്ക് ആശ്വാസവുമായ് ഇറങ്ങിചെന്നപ്പോള്‍, പരിവ്രാജകനായ് ഭാരതം മുഴുവന്‍ അലഞ്ഞപ്പോള്‍ ആ യോഗിവര്യന്‍ ചിന്തിച്ചത് സമാധാനത്തിനുള്ള നോബല്‍ സമ്മാന സമ്മാനം നേടേണ്ട വഴികളെക്കുറിച്ചോ, മതപരിവര്‍ത്തനം നടത്തി ആളെക്കൂട്ടുന്നതിനെക്കുരിച്ച്ചോ ആയിരുന്നില്ല, മൃതപ്രായമായ നൂറുകോടി ഭാരത മക്കളുടെ അമ്മയുടെ പുനരുദ്ധാരനത്തെക്കുറിച്ചായിരുന്നു, സ്വാതന്ത്ര്യത്തിന്റെ വൈഖരി ഭാരത മണ്ണില്‍ മുഴക്കും എന്നു പ്രതിഞ്ഞ ചെയ്യാന്‍ ഒരു പറ്റം യുവാക്കളെ മുന്നോട്ട് നയിച്ചത്, അവരില്‍ ആത്മ വിശ്വാസം നയിച്ചത്  സ്വാമിയുടെ ജീവിതദര്‍ശനം തന്നെയാണ്. എന്നാല്‍ വിവേകാനന്ദ ദര്‍ശനങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതില്‍ ഉള്ള അപകടങ്ങളെക്കുറിച്ച് അതി ബുദ്ധിമാന്മാര്‍ ആയ നേതാക്കള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു, മധ്യാഹ്നാര്‍ക്ക പ്രഭയില്‍ നിഷ്പ്രഭാമാകുന്ന മിന്നാമിനുങ്ങിനെപ്പോലെ തങ്ങളുടെ യുവരാജാവെന്ന ബിംബം വിവേകാനന്ദ ദര്‍ശനങ്ങളെ പരിചയപ്പെടുന്ന യുവഭാരതത്ത്തിനു മുന്‍പില്‍ ഇടിഞ്ഞു വീഴും, സ്വരാഷ്ട്രത്തെയും അതിന്റെ സംസ്കാര മഹിമയും ആദരിക്കാന്‍ പഠിച്ചാല്‍ ഭാരതീയനില്‍ നൂറ്റാണ്ടുകളായി കെട്ടിയിടപ്പെട്ട അജയ്യ ശക്തി ഉണര്‍ന്നാല്‍ കുടുംബ രാഷ്ട്രീയത്തിന്റെയും വിദേശീ ഭരണത്തിന്റെയും നാണക്കേടുകള്‍  പേറാന്‍ ഇനിയും അവര്‍ സമ്മതിക്കില്ല.
വിവേകാനന്ദ വൈഖരി സ്പര്‍ശിക്കാന്‍ അനുവദിച്ചാല്‍ പ്രതികരിക്കുന്ന ഒരു യുവ സമൂഹം ഉണര്‍ന്നാല്‍ അഴിമതിയുടെ മണിമാളികകളില്‍ വിരാജിക്കുന്ന 'രാജാ'ക്കന്‍ മാര്‍ക്കും അവരെ താങ്ങുന്ന രാജ്ഞിമാര്‍ക്കും ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ മാത്രമേ ഒതുങ്ങേണ്ടിവരും, സര്‍വോപരി വിവേകാനണ്ടാനെന്ന സംന്യാസിയെ അറിഞ്ഞാല്‍ രാമകൃഷ്ണന്‍ എന്ന ഗുരു നാഥനെ അറിഞ്ഞാല്‍ ഭാരതം അതിന്റെ ആധ്യാത്മിക സത്തയെ തിരിച്ചറിഞ്ഞാല്‍ പോപ്പിന്റെ മാനസ പുത്രിയുടെ മാസ്റര്‍ പ്ലാനുകള്‍ തകര്ത്തെരിയപ്പെടും.. 
അതെ വിവേകാനന്ദന്‍ താമസ്കരിക്കപ്പെടേണ്ടവന്‍ തന്നെ.. 
എങ്കിലും ഒന്നോര്‍ക്കുക.. 
ഭാരതയുവത്വം  ഒരായിരം ആണ്ടുകള്‍ കഴിഞ്ഞാലും സ്മരിക്കപ്പെടുകയും, ആരാധിക്കപ്പെടുകയും ഉണ്ടാകുക  പരിവ്രാചകനായ, കാവി വസ്ത്ര ധാരിയായ, ഉത്തിഷ്ടതാ ജാഗ്രതാ എന്ന ഉപനിഷത്ത് വാക്യം ആധുനിക ലോകത്തിന്റെ  കര്‍ണപുടങ്ങളില്‍ മുഴക്കിയ മഹാനായ സംന്യാസിയുടെ പേരിലായിരിക്കും അല്ലാതെ തേച്ചു നിവര്‍ത്തിയ വെളുത്ത കുപ്പായത്തിനുള്ളിലെ വൈക്കോല്‍ യുവരാജാക്കന്‍മാരുടെ പേരിലായിരിക്കില്ല..

1 comment: